ഇംഫാൽ: തുടർച്ചയായ മഴയിലും വ്യാപക മണ്ണിടിച്ചിലിലും പ്രളയത്തിലും മണിപുരിൽ വൻ നാശം.ഇതുവരെ 25 പേർ മരിച്ചതായാണ് റിപ്പോർട്ട്. വെള്ളപ്പൊക്ക മുന്നറിയിപ്പുകൾ കണക്കിലെടുത്ത് ഇംഫാൽ നദിയുടെ തീരത്തു താമസിക്കുന്നവരെ ഒഴിപ്പിച്ചു.
ഇംഫാൽ ഈസ്റ്റ്, ഇംഫാൽ വെസ്റ്റ് ജില്ലകളിലായി സൈന്യവും അസം റൈഫിൾസും കുട്ടികളും പ്രായമായവരും ഉൾപ്പെടെ അഞ്ഞൂറിലേറെ പേരെ രക്ഷപ്പെടുത്തി.
വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ദിവസങ്ങളായി തുടരുന്ന തുടർച്ചയായ മഴയിൽ വ്യാപകമായ മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും ഇതുവരെ 25 പേർ മരിച്ചതായി ഇന്നലെ സ്ഥിരീകരിച്ചു.
മണിപ്പൂരിൽ, മൂന്നു ദിവസമായി തുടരുന്ന മഴയിൽ സംസ്ഥാന തലസ്ഥാനമായ ഇംഫാലിൽ ദൈനംദിന ജീവിതം സ്തംഭിച്ചു. നഗരത്തിന്റെ പല ഭാഗങ്ങളും വെള്ളത്തിൽ മുങ്ങി.
അതേസമയം, വരും ദിവസങ്ങളിൽ മേഖലയിലുടനീളം കനത്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പുണ്ട്.