ദേഷ്യം കടിച്ചു കുടഞ്ഞു… കാമുകനൊപ്പം കണ്ട ഭാര്യയുടെ മൂക്ക് യുവാവ് കടിച്ചുമുറിച്ചു; ഗുരുതര പരിക്കേറ്റ യുവതി ആശുപത്രിയിൽ

ലക്നൗ: കാമുകനോടൊപ്പം കണ്ട ഭാര്യയുടെ മൂക്ക് കടിച്ചുമുറിച്ച് യുവാവ്. ഉത്തർപ്രദേശിലെ ഹർദോയിലാണു സംഭവം. ഗുരുതരമായി പരിക്കേറ്റ പൂജ (25) ലക്നൗ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. കാമുകനെ കാണാനായി വീട്ടിൽനിന്നു പുറപ്പെട്ട പൂജയെ ഭർത്താവ് റാം ഖിലാവൻ രഹസ്യമായി പിന്തുടരുകയായിരുന്നു.

കാമുകന്‍റെ വീട്ടിൽനിന്നു പൂജയെ റാം പിടികൂടുകയും തുടർന്ന് ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടാകുകയും ചെയ്തു. ഇതിനിടയിൽ പൂജയുടെ മൂക്ക് റാം കടിച്ചുമുറിച്ചു.

ഗുരുതരമായി മുറിവേറ്റ പൂജയെ ഉടൻതന്നെ ജില്ലാ ആശുപത്രിയിൽ എത്തിച്ചു. വിദഗ്ധ ചികിത്സ വേണ്ടിവന്നതിനാൽ പന്നീട് മെഡിക്കൽ കോളജിലേക്കു മാറ്റി. പൂജയുടെ രഹസ്യബന്ധത്തക്കുറിച്ച് സൂചന ലഭിച്ച റാം, ഇരുവരെയും കൈയോടെ പിടികൂടാൻ ശ്രമിച്ചു വരികയായിരുന്നുവെന്ന് അടുത്തബന്ധുക്കൾ പറഞ്ഞു. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്.

ഭാര്യയുടെ മൂക്ക് കടിച്ചുമുറിച്ച സംഭവം ആഴ്ചകൾക്കു മുന്പു ബംഗാളിലുമുണ്ടായി. പക്ഷേ, സാഹചര്യം വ്യത്യസ്തമായിരുന്നുവെന്നു മാത്രം. ബംഗാളിലെ നാദിയ ജില്ലയിലായിരുന്നു സംഭവം. ഭാര്യയുടെ മൂക്ക് മനോഹരമായതിനാൽ യുവാവ് ‌കടിച്ചുമുറിക്കുകയായിരുന്നുവത്രെ.

കഴിഞ്ഞമാസം രണ്ടിനായിരുന്നു സംഭവം. മധു ഖാട്ടൂൺ ആണ് അക്രമം നേരിട്ടത്. നിലവിളി കേട്ട് ഓടിയെത്തിയ അയൽവാസികൾ ചോരയൊലിക്കുന്ന മുഖവുമായി യുവതി വീട്ടിൽനിന്നു പുറത്തേക്കോടുന്നതാണു കണ്ടത്.

Related posts

Leave a Comment