അജിത്ത് നായകനായ ഗുഡ് ബാഡ് അഗ്ലി എന്ന ചിത്രത്തിലെ പ്രിയ വാര്യരുടെ പ്രകടനം കൈയടി നേടുകയാണ്. ചിത്രത്തില്‍ തൊട്ടു തൊട്ടു പേസും… എന്ന പാട്ടിനൊപ്പമുള്ള പ്രിയയുടെ നൃത്തച്ചുവടുകൾ വൈറലാണ്. സോഷ്യല്‍ മീഡിയയിലെങ്ങും ചര്‍ച്ച പ്രിയയും പ്രിയയുടെ ഡാന്‍സുമാണ്.
നേരത്തെ അഡാർ ലൗ എന്ന ചിത്രത്തിലൂടെ കണ്ണിറുക്കി ലോകശ്രദ്ധ നേടിയ താരമാണ് പ്രിയ. എന്നാല്‍ ആ പ്രശസ്തി പ്രിയയുടെ കരിയറില്‍ വലിയ നേട്ടങ്ങളിലേക്ക് നയിച്ചില്ലെന്നതാണ് വസ്തുത. ഇപ്പോഴിതാ ക്യു സ്റ്റുഡിയോയ്ക്ക് നല്കിയ അഭിമുഖത്തില്‍ തന്റെ കരിയറിനെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് പ്രിയ വാര്യര്‍.
2018-ല്‍ ആ കണ്ണിറുക്കൽ സംഭവിക്കുമ്പോള്‍ ഞാന്‍ വളര ചെറുപ്പമായിരുന്നു. നല്ലൊരു ഗൈഡന്‍സ് ഉണ്ടായിരുന്നുവെങ്കില്‍ എന്റെ കരിയർ വ്യത്യസ്തമായിരുന്നേനെ. എനിക്ക് സിനിമാ ഇന്‍ഡസ്ട്രിയില്‍ ബന്ധങ്ങളില്ല. ഔട്ട് സൈഡര്‍ ആണ്. ആ സമയത്ത് ഉപദോശം നൽകാൻ ആരുമുണ്ടായിരുന്നില്ല. എങ്ങനെ പിആര്‍ ചെയ്യണമെന്നും എങ്ങനെ അതിനെ ഉപയോഗപ്പെടുത്തണം എന്നൊന്നും പറഞ്ഞു തരാന്‍ ആരുമുണ്ടായിരുന്നില്ല. ഇപ്പോള്‍ ഇത്രയും വര്‍ഷത്തെ അനുഭവത്തില്‍ നിന്നും ഞാന്‍ കുറേക്കൂടി ബോധവതിയാണ്- പ്രിയ പഞ്ഞു.
പ്രശസ്തി നേടിയിട്ടും തന്നെ തേടി മുഖ്യധാര സിനിമകള്‍ വരാത്തതിനെക്കുറിച്ചും പ്രിയ സംസാരിക്കുന്നുണ്ട്. അതേക്കുറിച്ചൊക്കെ ചിന്തിക്കാന്‍ പോയാല്‍ ഒരുപാടുണ്ടാകും. അതിനാല്‍ ചിന്തിക്കാറില്ല. നമ്മുടെ നിയണത്രത്തിലുള്ള കാര്യമല്ലല്ലോ അത്. നമുക്ക് വരുന്ന പ്രൊജക്ടുകള്‍ കൃത്യമായി തെരഞ്ഞെടുത്ത്, വ്യത്യസ്തമായ കഥാപാത്രങ്ങള്‍ സ്വീകരിച്ച്, അത് വൃത്തിക്കു ചെയ്യുക എന്നത് മാത്രമാണ് നമ്മുടെ ഉത്തരവാദിത്തം. അതിനപ്പുറത്തേക്ക് ആളുകളിലേക്ക് റീച്ച് ചെയ്യാനും ഓഡിഷനുകള്‍ പങ്കെടുക്കാനും ഞാന്‍ ശ്രമിക്കുന്നുണ്ട്.
അതേസമയം എന്നെക്കുറിച്ച് സോഷ്യല്‍ മീഡിയയിലുള്ള പ്രചരണങ്ങളും അതുമൂലമുണ്ടായ പൊതുബോധവും അവസരങ്ങള്‍ ലഭിക്കുന്നതിന് തടസമായി. ഈയടുത്ത കാലത്ത് ഞാന്‍ മലയാളത്തിലെ ഒരു ലീഡിംഗ് ഡയറക്ടറെ കണ്ടുമുട്ടിയിരുന്നു. അദ്ദേഹം തമാശയായി മൂന്നര കോടിയാണ് നീ വാങ്ങുന്നതെന്നു കേട്ടല്ലോ എന്ന് ചോദിച്ചു. എന്റെ പൊന്ന് ചേട്ടാ ഇതൊക്കെ എവിടെ നിന്നു വരുന്ന ന്യൂസ് ആണ് എന്ന് അറിയില്ലെന്ന് ഞാന്‍ പറഞ്ഞു. നേരിട്ട് ആളുകളെ കണ്ട് സംസാരിക്കുമ്പോഴാണ് ഇങ്ങനെയുള്ള ധാരണകളുണ്ടെന്ന് അറിയുന്നത്.
എന്തുകൊണ്ടായിരിക്കും വിളിക്കാതിരിക്കുന്നതെന്ന് ചിന്തിക്കാവുന്നതേയുള്ളൂ. അത് നമ്മുടെ നിയന്ത്രണത്തിലല്ല. ചിലപ്പോള്‍ എന്നെക്കുറിച്ച് ഇങ്ങനൊരു പൊതുധാരണയുണ്ടെന്നത് എന്നെ വിഷമിപ്പിക്കാറുണ്ട്. എനിക്ക് ജാഡായണെന്നും ഒരുപാട് സംസാരിക്കുമെന്നുമൊക്കെയുള്ള പൊതുബോധം ക്രിയേറ്റ് ചെയ്യപ്പെട്ടിട്ടുണ്ട്.
ആ കണ്ണിറുക്കലിന്റെ സമയത്ത് എന്നോടുണ്ടായ ചെറിയ വിദ്വേഷവും ഉണ്ട്. വര്‍ഷങ്ങളോളം കഷ്ടപ്പെട്ടിട്ടും പലര്‍ക്കും ഇന്‍ഡസ്ട്രിയില്‍ ഒരു പേരുണ്ടാക്കാന്‍ സാധിച്ചിട്ടില്ല. അപ്പോഴാണ് ഇവള് ഒരു രാത്രി കൊണ്ട് ഇത് നേടുന്നത്. അതിന് അവള് എന്താണ് ചെയ്തത്? അവളിത് അര്‍ഹിക്കുന്നുണ്ടോ? എന്നുള്ള ചിന്ത കാരണം ആളുകള്‍ക്കിടയിലൊരു വിദ്വേഷം ഉണ്ടാകും. അത് മനസിലാക്കാനും സാധിക്കും . പക്ഷെ അത് വെറുപ്പിലേക്ക് വളരുമ്പോള്‍ നമ്മള് എന്ത് ചെയ്താലും പ്രശ്നമാകും. അത് കരിയറിനേയും ബാധിക്കും. നമ്മളെക്കുറിച്ചുള്ള ഇമേജ് അത് ആളുകള്‍ നമ്മളെ കാണുന്നതിനെ ബാധിക്കാന്‍ തുടങ്ങും. ഇന്‍ഡസ്ട്രിയിലുള്ളവരും സംവിധായകരും നമ്മളെ കാണുന്ന രീതിയിലും മാറ്റം വരും- താരം വ്യക്തമാക്കി.