75 ലക്ഷം രൂപയുടെ തട്ടിപ്പ്: മുന്‍ ആര്‍ടിഒയേയും ഭാര്യയേയും ചോദ്യം ചെയ്യാനൊരുങ്ങി പോലീസ്

കൊച്ചി: ബസ് പെര്‍മിറ്റിന് കൈക്കൂലി വാങ്ങിയ കേസില്‍ വിജിലന്‍സ് അറസ്റ്റ് ചെയ്ത എറണാകുളം മുന്‍ ആര്‍ടിഒ ടി.എം. ജെര്‍സണെതിരെ ഉയര്‍ന്ന 75 ലക്ഷം രൂപയുടെ വഞ്ചനാ പരാതിയില്‍ ജെര്‍സണേയും ഭാര്യയേയും ചോദ്യം ചെയ്യാനൊരുങ്ങി എറണാകുളം സെന്‍ട്രല്‍ പോലീസ്.

വസ്ത്ര മൊത്തവിതരണ സ്ഥാപനം ആരംഭിക്കാമെന്നും ഇതില്‍ പങ്കാളിയാക്കാമെന്നും പറഞ്ഞ് ഇടപ്പള്ളി നോര്‍ത്ത് സ്വദേശിയായ 21കാരനെയും മാതാവിനെയും വിശ്വസിപ്പിച്ച് 75ലക്ഷം രൂപ തട്ടിയെന്ന പരാതിയില്‍ കഴിഞ്ഞ ദിവസം ഇരുവര്‍ക്കുമെതിരേ പോലീസ് കേസെടുത്തിരുന്നു. കേസില്‍ ജെര്‍സന്‍റെ ഭാര്യ റിയ രണ്ടാം പ്രതിയാണ്.

ഫെബ്രുവരി 19നാണ് കൈക്കൂലിക്കേസില്‍ ജെര്‍സണ്‍ അറസ്റ്റിലായത്. ഈ കേസില്‍ സസ്‌പെന്‍ഷനിലാണ് ഇയാള്‍. എറണാകുളം നോര്‍ത്തിലെ വസ്ത്രനിര്‍മാണ, മൊത്തവ്യാപാര സ്ഥാപനത്തിന്‍റെ ഉടമയാണ് പരാതിക്കാരനും മാതാവും. സ്റ്റിച്ചിംഗിംനും മറ്റുമായി ഇവിടെ വന്നാണ് ജെര്‍സണും ഭാര്യയും ഇവരുമായി പരിചയത്തിലായത്. 2022ല്‍ പകുതിയോടെ എറണാകുളം മാര്‍ക്കറ്റില്‍ സ്ത്രീകളുടെ വസ്ത്രസ്ഥാപനം ആരംഭിക്കുന്നുണ്ടെന്നും ഇതില്‍ പണം നിക്ഷേപിച്ചാല്‍ ലാഭവിഹിതം നല്‍കാമെന്നും പ്രതികള്‍ വിശ്വസിപ്പിച്ചു.

തുടര്‍ന്ന് ഇരുവരില്‍നിന്നും വിവിധ കാലയളവിവായി 75 ലക്ഷം രൂപയുടെ തുണിത്തരങ്ങള്‍ വാങ്ങിയ പ്രതികള്‍ പുതിയ വസ്ത്രവ്യാപാര സ്ഥാപനം ആരംഭിച്ചു. പക്ഷേ പണം നല്‍കാന്‍ കൂട്ടാക്കിയില്ലെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. പരാതിക്കാരനെ ജെര്‍സണ്‍ ഭീഷണിപ്പെടുത്തിയതായും എഫ്‌ഐആറിലുണ്ട്. തീര്‍ത്തുകളയുമെന്നും കള്ളക്കേസില്‍ കുടുക്കി അകത്താക്കുമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തിയതായി പറയുന്നു.

Related posts

Leave a Comment