ഇനി കാനനവാസനെ കാണാതെ ആർക്കും മടങ്ങേണ്ടി വരില്ല; ചില നിയന്ത്രണങ്ങൾ പൊതുനന്മ കരുതി കർശനമാക്കിയേ പറ്റൂ; മാപ്പു ചോദിച്ച് ജയകുമാർ


ശബരിമല: ശബരിമലയിൽ കഴിഞ്ഞ ദിവസമുണ്ടായ തിരക്ക് ഇനി ആവർത്തിക്കില്ലെന്ന് ദേവസ്വം ബോർഡ് പ്രസിഡന്‍റ് കെ. ജയകുമാർ. സന്നിധാനത്ത് ദർശനം നടത്താൻ കഴിയാതെ മല ഇറങ്ങിയവരോടു മാപ്പു ചോദിക്കുന്നതായും അദ്ദേഹം പറഞ്ഞു.

ഏകോപനത്തിൽ ചെറിയ പ്രശ്നമുണ്ടായി. ആദ്യ ദിനങ്ങളിൽ ഇത്രയും തിരക്ക് ആരും പ്രതീക്ഷിച്ചില്ല. ചില നിയന്ത്രണങ്ങൾ പൊതുനന്മ കരുതി കർശനമാക്കിയേ പറ്റൂ. പമ്പയിലും നിലയ്ക്കലിലും നിയന്ത്രണം കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.

വെർച്വൽ ക്യൂ ബുക്ക് ചെയ്ത ദിവസങ്ങളിൽ മാത്രമേ ഭക്തർ ശബരിമലയിലേക്കു വരവൂ. ഇക്കാര്യത്തിൽ എല്ലാ ഭാഷകളിലും പരസ്യം നൽകും.

മുൻ ബോർഡിന് വീഴ്ച പറ്റിയെന്ന് താൻ പറഞ്ഞിട്ടില്ലെന്നും ചില തീരുമാനങ്ങൾ പ്രായോഗിക തലത്തിൽ വന്നില്ലെന്നും കെ. ജയകുമാർ പറഞ്ഞു. ഹൈക്കോടതി പുതുതായി ഏർപ്പെടുത്തിയ നിർദേശങ്ങൾ സ്വാഗതം ചെയ്യുന്നതായും ദേവസ്വം ബോർഡ് പ്രസിഡന്‍റ് പറഞ്ഞു.

Related posts

Leave a Comment