പെണ്‍കുട്ടിയെ ആണ്‍വേഷത്തില്‍ കഴിയുന്ന യുവതി തട്ടിക്കൊണ്ടു പോയ കേസ്; വിവാഹിതയായ പ്രതിക്കു പത്തുവര്‍ഷം തടവും പിഴയും


മാവേലിക്കര: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ആണ്‍വേഷത്തില്‍ കഴിയുന്ന യുവതി തട്ടിക്കൊണ്ടുപോയ കേസില്‍ പ്രതിക്ക് പത്തുവര്‍ഷം തടവും പിഴയും.

തിരുവനന്തപുരം വീരണക്കാവ് കൃപാനിലയം സന്ധ്യ (27)യെ ആണ് പത്തുവര്‍ഷം കഠിന തടവിനും ഒരു ലക്ഷത്തിഏഴായിരം രൂപ പിഴയും വിധിച്ച് ഹരിപ്പാട് പ്രത്യേക ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജ് എസ്. സജികുമാര്‍ ഉത്തരവിട്ടത്.

കഴിഞ്ഞ ജനുവരിയിലായിരുന്നു സംഭവം.ചന്തു എന്ന വ്യാജ അക്കൗണ്ടിലൂടെ സന്ധ്യ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി സൗഹൃദമുണ്ടാക്കി തട്ടിക്കൊണ്ടു പോകുകയായിരുന്നു.

ഇവര്‍ പോലീസിന്‍റെ പിടിയിലാകുമ്പോള്‍ മാത്രമാണ് സന്ധ്യ യുവതിയായിരുന്നുവെന്ന വിവരം പെണ്‍കുട്ടി തിരിച്ചറിയുന്നത്.

ഒമ്പതുദിവസം പക്കലുണ്ടായിരുന്ന പെണ്‍കുട്ടിയില്‍നിന്ന് സ്വര്‍ണവും പണവും ഇവര്‍ കൈക്കലാക്കുകയിരുന്നു. സന്ധ്യ വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമാണ്. പ്രോസീക്യൂഷനു വേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എസ്. രഘു ഹാജരായി.

Related posts

Leave a Comment