വാഷിംഗ്ടൺ: “ഓപ്പറേഷന് സിന്ദൂര്‍’ എന്ന പേര് ഇന്ത്യ സമര്‍ഥമായി നല്‍കിയതാണെന്ന് കോൺഗ്രസ് നേതാവ് ശശി തരൂര്‍ എംപി. “സിന്ദൂരം ഇന്ത്യയുടെ പാരമ്പര്യത്തിന്റെ ഭാഗമാണ്. വിവാഹിതരായ സ്ത്രീകളുടെ നെറ്റിയുടെ മധ്യഭാഗത്തായാണ് ഇതു തൊടുന്നത്. ഹിന്ദുവിഭാഗത്തില്നിന്നല്ലാത്ത സ്ത്രീകളും സിന്ദൂരം ഉപയോഗിക്കാറുണ്ട്. കല്യാണത്തിന് ആരംഭിക്കുന്ന സിന്ദൂരമിടല്‍ കല്ല്യാണം കഴിഞ്ഞ ദിവസം മുതല്‍ സ്ത്രീകള്‍ തുടരുന്നു.’-ശശി തരൂർ പറഞ്ഞു.
കാഷ്മീരിലെ പഹല്‍ഗാമിലെ ഭീകരാക്രമണത്തിനുശേഷം പാക്കിസ്ഥാനെതിരേ ഇന്ത്യ നടത്തിയ ഓപ്പറേഷന് സിന്ദൂറിനെക്കുറിച്ച് വിശദീകരിക്കാൻ യുഎസിലെ നാഷണല്‍ പ്രസ് ക്ലബില്‍ നടന്ന പരിപാടിയിലാണു തരൂർ ഇക്കാര്യം പറഞ്ഞത്. ഇന്ത്യൻ പ്രതിനിധി സംഘത്തിന്റെ തലവനാണു തരൂര്‍.
പഹല്‍ഗാമില്‍ തീവ്രവാദികള്‍ ചെയ്തത് ഭാര്യമാരുടെയും കുട്ടികളുടെയും മുന്നിൽ പുരുഷന്മാരെ വെടിവച്ചുകൊല്ലുകയും സ്ത്രീകളെ വെറുതെവിടുകയുമായിരുന്നു. എന്നെയും കൊല്ലൂ എന്ന് ഒരു സ്ത്രീ നിലവിളിച്ചപ്പോൾ, ഇല്ല, നീ തിരിച്ചു പോയി ഞങ്ങൾ എന്താണ് ചെയ്തതെന്ന് മോദിയോടു പറയൂ എന്നായിരുന്നു തീവ്രവാദികളുടെ ഉത്തരമെന്നും ശശി തരൂര്‍ പറഞ്ഞു.