കർണാടകയിൽ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതികളിൽ വൻ ക്രമക്കേട്. ആൾമാറാട്ടവും ലക്ഷങ്ങളുടെ ഫണ്ട് തിരിമറിയും ഉൾപ്പെടെ വലിയ തട്ടിപ്പാണ് പുറത്തുവന്നത്. തൊഴിലിടത്തിൽ പരിശോധനയ്ക്കെത്തിയ ഉദ്യോഗസ്ഥർ കണ്ടത് സ്ത്രീകളുടെ വേഷം കെട്ടിയ പുരുഷന്മാരെയാണ്.
സ്ത്രീവേഷംകെട്ടിയ പുരുഷൻ പിടിക്കപ്പെട്ടതോടെ നിരവധിപ്പേർ സ്ഥലത്തുനിന്ന് ഓടിരക്ഷപ്പെട്ടു. തൊഴിലുറപ്പ് പദ്ധതി പ്രകാരം ജോലി ചെയ്തതിന്റെ തെളിവായി വ്യാജചിത്രം അപ്ലോഡ് ചെയ്തതായും തൊഴിലാളികളെ മറ്റു നിർമാണ പ്രവൃത്തികൾക്ക് ഉപയോഗിച്ചതായും അന്വേഷണത്തിൽ കണ്ടെത്തി.
ലക്ഷക്കണക്കിനു രൂപയുടെ ഫണ്ട് വെട്ടിച്ചതായാണ് കണ്ടെത്തൽ. സംഭവത്തിൽ ബന്ധപ്പെട്ട അധികൃതർ അന്വേഷണത്തിന് ഉത്തരവിട്ടു.