വേടനെ സ്ഥിരം കുറ്റവാളിയാക്കാന്‍ ശ്രമം; പരാതിക്കാർക്ക് പിന്നിൽ വേടന്‍റെ വാക്കുകളെ നിശബ്ദരാക്കാൻ ശ്രമിക്കുന്നവർ; രാഷ്ട്രീയ ഗൂഢാലോചന സംശയിച്ച് കുടുംബം

കൊച്ചി: റാപ്പര്‍ വേടനെതിരായ പീഡന കേസ് ഗൂഢാലോചനയെന്ന ആരോപണവുമായി കുടുംബം. വേടനെ സ്ഥിരം കുറ്റവാളിയാക്കാനുള്ള നീക്കമാണ് പരാതിക്ക് പിന്നില്‍. വേടന്റെ വാക്കുകളെ നിശബ്ദമാക്കുകയാണ് ലക്ഷ്യമെന്നും കുടുംബം ആരോപിക്കുന്നു.

വിഷയത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കി. വേടന്റെ സഹോദരന്‍ ഹരിദാസ് ആണ് പരാതി നല്‍കിയിട്ടുള്ളത്. പരാതിയുമായി വന്നിട്ടുള്ള സ്ത്രീകള്‍ ഒത്തുചേര്‍ന്നാണോ ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നതെന്ന് അന്വേഷിക്കണം.

നിലവിലേതു പോലെ മറ്റ് പരാതികളും പരിഗണിക്കാന്‍ തുടങ്ങിയാല്‍ തന്റെ സഹോദരന്‍ സ്ഥിരം കുറ്റവാളിയാണെന്ന് നിയമത്തിനും സമൂഹത്തിനും മുന്നില്‍ ചൂണ്ടിക്കാണിക്കപ്പെടും. ഈ വിഷയങ്ങളില്‍ പ്രാഥമിക അന്വേഷണം നടത്തി ഗൂഢാലോചനയുണ്ടോ എന്ന് കണ്ടുപിടിക്കണം.

കലാകാരന്‍ എന്നനിലയില്‍ വേടന്റെ വളര്‍ച്ച തടയുന്നതിന് കുറ്റവാളിയായി ചിത്രീകരിച്ച് ഇല്ലാതാക്കുന്നതിന് രാഷ്ട്രീയമായോ അല്ലാതെയോ വലിയതോതില്‍ ഗൂഢാലോതന നടക്കുന്നതായും മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ വേടന്‍റെ സഹോദരന്‍ ആരോപിക്കുന്നു.

Related posts

Leave a Comment