നിങ്ങൾ വരുമെന്ന് പറഞ്ഞ് എത്രമാത്രം ഭക്ഷണം ഓർഡർ ചെയ്തു, എന്നിട്ടാരും എത്തിയില്ലല്ലോ: വിവാഹത്തിൽ പങ്കെടുത്തില്ല, പകരം 4,300 രൂപ ആവശ്യപ്പെട്ട് വധു!

വിവാഹത്തിനു ക്ഷണിച്ചശേഷം വരുമെന്നു പ്രതീക്ഷിക്കുന്നവരുടെ കണക്കെടുത്താണ് ഭക്ഷണകാര്യം കാറ്ററിംഗുകാരെ ഏൽപിക്കുന്നത്. വിഭവങ്ങൾക്കനുസരിച്ച് ഒരു പ്ലേറ്റിന് വലിയ തുക ചെലവുവരും. പ്രതീക്ഷിച്ചവർ വരാതിരുന്നാൽ ഭക്ഷണം ബാക്കിയാകും. ഈ വിധം എത്ര ബാക്കിവന്നാലും പറഞ്ഞുറപ്പിച്ച തുക കാറ്ററിംഗുകാർക്ക് നൽകേണ്ടിവരും. ഭക്ഷണം വേസ്റ്റാവുകയും ചെയ്യും. ഇതുപോലെ വലിയ നഷ്ടമാണു സദ്യ നടത്തുന്നവർക്കു പലപ്പോഴും ഉണ്ടാവുക.

അമേരിക്കയിലെ മിനസോട്ടയിൽ നടന്ന ഒരു വിവാഹത്തിനു ക്ഷണിച്ച അതിഥികൾ പലരും വന്നില്ല. ഭക്ഷണം ബാക്കിയായതിൽ ദേഷ്യം പിടിച്ച വധു, വരാത്തവരോട് ഭക്ഷണത്തിന്‍റെ പണം ആവശ്യപ്പെട്ടു. ഒരു പ്ലേറ്റിന് 50 ഡോളർ (4,339 രൂപ) നൽകണമെന്നായിരുന്നു വധുവിന്‍റെ ആവശ്യം. ഈ സംഭവം സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. വധുവിന്‍റെ കൂട്ടുകാരിയാണ് ഇക്കാര്യം റെഡ്ഡിറ്റ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തത്.

അവിചാരിതമായുണ്ടായ സംഭവങ്ങളെ തുടർന്നാണു വിവാഹത്തിൽ പങ്കെടുക്കാൻ പറ്റാതിരുന്നതെന്നും വിവാഹസ്ഥലത്ത് എത്തിപ്പെടണമെങ്കിൽ തന്നെ നല്ല ചെലവുണ്ടായിരുന്നുവെന്നും പോസ്റ്റിലുണ്ട്. നിരവധിപ്പേർ പോസ്റ്റിന് കമന്‍റുകളുമായി എത്തി. പങ്കെടുക്കുമെന്ന് ഉറപ്പു ചോദിക്കുന്നത് അധിക ചെലവ് ഒഴിവാക്കാനാണെന്നും അതിനാൽ വിവാഹത്തിന് പങ്കെടുക്കണമായിരുന്നുവെന്നുമാണു മിക്കവരും പ്രതികരിച്ചത്.

Related posts

Leave a Comment