തിരുവനന്തപുരം: കാമുകിയെവിവാഹം ചെയ്യുന്നതിന് എതിർപ്പ് പ്രകടിപ്പിച്ചതിന്റെ പേരില്‍ അമ്മയെ കൊലപ്പെടുത്തിയ മകന് ജീവപര്യന്തം തടവും പിഴയും.
തിരുവനന്തപുരം വക്കം നിലമുക്ക് പൂച്ചാടിവിള വീട്ടിൽ വിഷ്ണുവിനാണ് അമ്മ ജനനിയെ കൊലപ്പെടുത്തിയ കേസിൽ തടവും പിഴയും ലഭിച്ചിരിക്കുന്നത്. അൻപതിനായിരം രൂപയാണ് ഇയാൾക്ക് പിഴയായി ലഭിച്ചത്. പിഴ അടച്ചില്ലെങ്കിൽ ആറ് മാസം തടവ് കൂടി അനുഭവിക്കണം. തിരുവനന്തപുരം ആറാം അഡീഷനല്‍ സെഷന്‍സ് കോടതിയാണ് വിധി പറഞ്ഞത്.
2023 ഏപ്രില്‍ 22ന് ആണ് വിഷ്ണു അമ്മയെ കൊലപ്പെടുത്തിയത്. അവിവാഹിതനായ വിഷ്ണു വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമായ യുവതിയുമായി അടുപ്പത്തിലായിരുന്നു. എന്നാൽ ഈ ബന്ധത്തെ വിഷ്ണുവിന്റെ അമ്മ എതിർത്തു. കാമുകിയോടൊപ്പമല്ലാതെ മറ്റൊരു ജീവിതത്തെ കുറിച്ച് സങ്കൽപിക്കാൻ സാധിക്കില്ലന്ന് യുവാവ് അമ്മയെ ധരിപ്പിച്ചു. ഇതേ ചൊല്ലി ഇരുവരും തമ്മിൽ വാക്കേറ്റവും കൈയാങ്കളിയും ഉണ്ടായി.
തർക്കം കൊലപാതകത്തിൽ കലാശിക്കുകയും ചെയ്തു. ജനനിയുടെ തല പണതവണയായി ചുമരിൽ ഇടിച്ച ശേഷം മണ്ണണ്ണയൊഴിച്ച് കത്തിക്കുകയായിരുന്നു. പിന്നാലെ വിഷ്ണു ബഹളംവച്ച് നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. 2023ല്‍ നടന്ന സംഭവത്തില്‍ രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കോടതി വിധി പറയുന്നത്.