‘വിവാഹം കഴിച്ചാൽ, വീട്ടിലെ ജോലി മുഴുവനും ചെയ്യേണ്ടി വരും എനിക്കെന്താണ് അതിൽ നിന്ന് നേട്ടം’; പോസ്റ്റുമായി യുവതി

വിവാഹം കഴിഞ്ഞാൽ പലപ്പോഴും പെൺകുട്ടികൾക്ക് സ്വന്തം വീടിനേക്കാൾ സ്വാതന്ത്രമോ സ്നേഹമോ പരിചണമോ ഒന്നും ഭർത്താവിന്‍റെ വീട്ടിൽ നിന്നും ല‍ഭിച്ചെന്ന് വരില്ല. സാഹചര്യങ്ങളോട് പൊരുത്തപ്പെട്ടു ജീവിക്കാനാണ് മിക്ക ആളുകളും പെൺകുട്ടികളെ പറഞ്ഞ് പഠിപ്പിക്കുന്നത് പോലും. ചെന്ന് കയറുന്ന വീടിന്‍റെ ഒഴുക്കിനനുസരിച്ച് ജീവിക്കുക എന്നാണ് പെൺകുട്ടികൾ ചെറുപ്പം മുതൽ കേൾക്കുന്ന കാര്യവും.

എന്നാൽ ഇപ്പോൾ സമൂഹം കുറച്ചു കൂടിയൊക്കെ മാറി ചിന്തിക്കാൻ തുടങ്ങിയെങ്കിലും ചില ആളുകൾ ഇപ്പോഴും പഴയ ആ പ്രാകൃത മനോഭാവം വച്ചു പുലർത്തുന്നവരാണ്. അതുപോലെ ഒരു യുവതി റെഡിറ്റിൽ പങ്കുവച്ച പോസ്റ്റാണ് ഇപ്പോൾ വൈറലാകുന്നത്.

താൻ ജോലിക്ക് പോകുന്നുണ്ടെന്ന് വിചാരിക്കുക. ഞാൻ അവിവാഹിതയാണെങ്കിൽ, എന്‍റെ അമ്മ ഉണ്ടാക്കിത്തരുന്ന ഒരു കപ്പ് ചായയോടെ ആയിരിക്കും ഞാൻ ഉറക്കം എഴുന്നേൽക്കുന്നത്. ബ്രേക്ക്ഫാസ്റ്റ് കഴിച്ച് പോകാൻ റെഡിയാകാം. ദിവസം മുഴുവനും ഓഫീസിൽ ജോലി ചെയ്ത ശേഷം വിശ്രമിക്കാം’ എന്നാണ് യുവതി കുറിച്ചിരിക്കുന്നത്. എന്നാൽ, വിവാഹശേഷം, പാചകം, തുണി അലക്കൽ തുടങ്ങിയ കാര്യങ്ങളെല്ലാം തന്നെ ചെയ്യണം. അതും തന്‍റെ മാത്രമല്ല, കുടുംബത്തിലെ മറ്റുള്ളവരുടെ ഭാരം കൂടി തനിക്കാകും എന്നും യുവതി പറയുന്നു.

നിങ്ങള്‍ക്ക് ശമ്പളമുണ്ടെങ്കില്‍ പാചകത്തിനും വൃത്തിയാക്കലിനും വേലക്കാരിയെ നിയമിക്കാമെന്ന് ചിലര്‍ പറയും, അവർക്ക് കൊടുക്കാനുള്ള പണം എന്‍റെ ശമ്പളത്തില്‍ നിന്ന് ലഭിക്കുമെന്നും ചില ആളുകൾ പറയാറുണ്ട് . അപ്പോള്‍ കണക്ക് പ്രകാരം, ഞാന്‍ വീട്ടുജോലി ചെയ്യുന്നതിലൂടെ ആണ്‍കുട്ടികളുടെ കുടുംബത്തിന് വേലക്കാരിയെ ലഭിക്കുമോ അതോ എന്‍റെ ശമ്പളമോ? ഇതില്‍ എനിക്കെന്താണ് നേട്ടം? അപരിചിതരോടൊപ്പം താമസിക്കേണ്ടിവരുന്നതിനാല്‍ എനിക്ക് മാത്രമേ ആശ്വാസവും ശമ്പളവും കുറയുന്നുള്ളൂ. എനിക്ക് എന്തെങ്കിലും നഷ്ടമാകുന്നുണ്ടോ? എന്നും ഇവർ പോസ്റ്റിൽ ചോദിച്ചു.

ഇതോടെ യുവതിയുടെ പോസ്റ്റ് വൈറലായി. എന്തിനാ ഇങ്ങനെ കഷ്ടപ്പാട് സഹിക്കുന്നത്‍? കല്യാണം കഴിക്കാതെ ഇരുന്നാൽ പോരേയെന്നും ആളുകൾ കമന്‍റ് ചെയ്തു.

Related posts

Leave a Comment