അരൂരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ വീടിന് ബോംബെറിഞ്ഞ സംഭവം; ബോംബ് നല്‍കിയ യുവാവ് പിടയില്‍

KNR-BOMBനാദാപുരം: അരൂര്‍ കല്ലുമ്പുറത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ വീടിന് ബോംബെറിഞ്ഞ സംഭവത്തില്‍ ബോംബ് എത്തിച്ച യുവാവ് പിടിയില്‍. ഇന്ന് പുലര്‍ച്ചെയാണ് നാദാപുരം സിഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം കാക്കുനി സ്വദേശിയായ യുവാവിനെ പിടികൂടിയത്. ഇയാളുടെ അറസ്റ്റ് വൈകുന്നേരത്തോടെ രേഖപ്പെടുത്തും. ഇന്നലെ അറസ്റ്റിലായ പ്രതി അമീറിനാണ് ഇയാള്‍ ബോംബ് നല്‍കിയതെന്ന് പോലീസ് അറിയിച്ചു.

സംഭവത്തില്‍ കല്ലുമ്പുറത്തെ പാലോള്ളതില്‍ മുഹമ്മദ് ഇസീല്‍(21),തുണ്ടിവളപ്പില്‍ സവാസ്(20),അങ്ങാടിപറമ്പത്ത് അമീര്‍(25) എന്നിവരെ ഇന്നലെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് നാരായണന്‍ നായരുടെ വീടിന് ബോംബെറിഞ്ഞത്. ജനലില്‍ പതിച്ച് ചില്ല് തകര്‍ന്നെങ്കിലും ബോംബ് പൊട്ടിയിരുന്നില്ല. പിന്നീട് ബോംബ് ചേലക്കാട് കരിങ്കല്‍ ക്വാറിയില്‍ നിര്‍വ്വീര്യമാക്കി.

മേഖലയില്‍ ആയുധങ്ങള്‍ സൂക്ഷിച്ചുവച്ചിട്ടുണ്ടെന്ന വിവരത്തെ തുടര്‍ന്ന് സി.ഐ. ഷാജിയുടെ  നേതൃത്വത്തില്‍ ബോംബ് ,ഡോഗ്  സ്ക്വാഡുകള്‍ സംയുക്തമായി പരിശോധന നടത്തി. ആള്‍താമസമില്ലാത്ത പറമ്പുകളിലും ചില വീടുകളിലുമാണ് പോലീസ് തെരച്ചില്‍ നടത്തിയത്. അഴിയൂര്‍ സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ നാദാപുരം മേഖലയില്‍ സ്‌ഫോടകവസ്തുക്കള്‍ക്കും മറ്റുമായി നടത്തുന്ന തെരച്ചില്‍ വരും ദിവസങ്ങളിലും തുടരുമെന്ന് എഎസ്പി അറിയിച്ചു.

Related posts