ആത്മഹത്യയോ കൊലപാതകമോ? രാജ്യസഭാ എംപിയുടെ മരുമകളുടെ മരണം: ദുരൂഹത തുടരുന്നു; എംപിക്കും ഭാര്യക്കും മക്കള്‍ക്കും കൊച്ചുമക്കള്‍ക്കുമെതിരേ കേസ്

deathഗാസിയാബാദ്:• ബിഎസ്പി നേതാവും രാജ്യസഭാ എംപിയുമായ നരേന്ദ്ര കശ്യപിന്റെ മരുമകളുടെ മരണത്തില്‍ ദുരൂഹതതുടരുന്നു. സംഭവവുമായി ബന്ധപ്പെട്ട് നരേന്ദ്ര കശ്യപിനും ഭാര്യ ദേവേന്ദ്രയ്ക്കും മക്കളായ സാഗറിനും സിദ്ധാര്‍ഥിനും രണ്ടു കൊച്ചുമക്കള്‍ക്കുമെതിരേ പോലീസ് എഫ്‌െഎആര്‍ രജിസ്റ്റര്‍ ചെയ്തു. സ്ത്രീധന നിരോധന നിയമം പ്രകാരമാണ് എഫ് ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.  തലയില്‍ വെടിയേറ്റ നിലയിലാണ് നരേന്ദ്ര കശ്യപിന്റെ മരുമകള്‍ ഹിമാനി കശ്യപിനെ (26) ഗാസിയാബാദിലെ ഒരു ആശുപത്രിയിലെത്തിച്ചത്.

ഹിമാനിയുടെ ഭര്‍ത്താവിന്റെ അമ്മ ദേവേന്ദ്രിയാണ് ആശുപത്രിയിലെത്തിച്ചത്. കവി നഗറിലുള്ള സഞ്ജയ് നഗറിലെ വീട്ടിലെ കുളിമുറിയില്‍ ഹിമാനിയെ വെടിയേറ്റ നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്നാണ് ഇവര്‍ ആശുപത്രിയില്‍ പറഞ്ഞത്. വെടിവച്ച ശബ്ദം കേട്ടയുടനെ ഹിമാനിയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

എന്നാല്‍ ഇവര്‍ ഇക്കാര്യം പോലീസിനെ അറിയിച്ചില്ല. ആശുപത്രി മെമ്മോയില്‍ നിന്നാണ് പൊലീസ് ഇക്കാര്യം അറിഞ്ഞതെന്ന് എസ്പി സല്‍മാന്‍ താജ് പാട്ടീല്‍ അറിയിച്ചു.  നരേന്ദ്ര കശ്യപിന്റെ മൂത്തമകന്‍ സാഗറുമായി രണ്ടു വര്‍ഷം മുന്‍പാണ് ഹിമാനി വിവാഹിതയായത്. ഒരു വയസ്സായ മകനുണ്ട്. ആത്മഹത്യാക്കുറിപ്പൊന്നും കണ്ടെത്തിയിട്ടില്ല.—

ആത്മഹത്യയാണോ കൊലപാതകമാണോ എന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും അന്വേഷണം ആരംഭിച്ചെന്നും പോലീസ് അറിയിച്ചു.—എംപി നരേന്ദ്രന്റെ വീട്ടില്‍ ലൈസന്‍സുള്ള രണ്ട് തോക്കുകള്‍ ഉണ്ട്. അതേസമയം, കാറും, സ്വര്‍ണാഭരണങ്ങളും വേണമെന്നാവശ്യപ്പെട്ട് മകളെ ഭര്‍തൃവീട്ടുകാര്‍ പീഡിപ്പിക്കാറുണ്ടായിരുന്നെന്ന് പിതാവും ബിഎസ്പി മുന്‍മന്ത്രിയുമായ ഹിരാലാല്‍ കശ്യപ് അറിയിച്ചു.

അവള്‍ക്കു വീട്ടിലേക്കു തിരികെ വരണമെന്നുണ്ടായിരുന്നു. ഭര്‍തൃവീട്ടുകാര്‍ക്കെതിരെ കേസ് കൊടുക്കുമെന്നും ഹിരാലാല്‍ അറിയിച്ചു.— ഇന്നലെ വൈകുന്നേരം എംപി നരേന്ദ്രനെ നെഞ്ചുവേദനയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേസമയം, മരണസമയത്ത് എംപി വീട്ടിലുണ്ടായിരുന്നോയെന്ന് സ്ഥിരീകരിച്ചിട്ടില്ല.

Related posts