കള്ളപ്പണം: പാനമ രേഖകളില്‍ ഒരു മലയാളി കൂടി; പുതിയ രേഖകളില്‍ ഉള്ളത് റാന്നി സ്വദേശി ദിനേശ് പരമേശ്വരന്‍; ഗല്‍ഡിംഗ് ട്രേഡിംഗ് കമ്പനി ഡയറക്ടറാണു ദിനേശ്

Moneyന്യൂഡല്‍ഹി: പാനമ രേഖക ളില്‍ പറയുന്ന പേരുകളില്‍ ഒരു മലയാളികൂടി. റാന്നി സ്വദേശി ദിനേശ് പരമേശ്വരന്റെ പേരാണു പുതിയ രേഖകളില്‍ ഉള്ളത്. ഗല്‍ഡിംഗ് ട്രേഡിംഗ് കമ്പനി ഡയറക്ടറാണു ദിനേശ്. പാനമ കമ്പനിയായ മൊസാക് ഫൊന്‍സെക വഴി വിദേശത്ത് പണം നിക്ഷേപിച്ചവരുടെ ലിസ്റ്റിലാണ് റാന്നി സ്വദേശി ദിനേശ് പരമേശ്വരന്‍ നായരുടെ പേരും ഉള്‍പ്പെട്ടിരിക്കുന്നത്.

പാനമയിലെ രഹസ്യ നിക്ഷേപകരുടെ പട്ടികയി ല്‍ തിരുവനന്തപുരം സ്വദേശിയും സിംഗപ്പൂരില്‍ പ്രവാസിയുമായ ജോര്‍ജ് മാത്യു എന്നയാളുടെ പേരും ഉള്‍പ്പെട്ടതായ റിപ്പോര്‍ട്ടുകള്‍ ഇന്നലെ പുറത്തു വന്നിരുന്നു. ചാര്‍ട്ടേഡ് അക്കൗണ്ടന്റായ ജോര്‍ജ് മാത്യു പന്ത്രണ്ടു വര്‍ഷമായി സിംഗപ്പൂരി ലാണ്. ഫ്യൂച്ചര്‍ ബുക്‌സ് എന്ന പേരിലുള്ള കമ്പ നിയിലാണ് ഇദ്ദേഹം പണം നിക്ഷേപിച്ചിരി ക്കുന്നത്. എന്നാല്‍, പന്ത്രണ്ടു വര്‍ഷമായി വിദേശ ത്തു താമസിക്കുന്ന തനിക്ക് റിസര്‍വ് ബാങ്കിന്റെയും  ഇന്ത്യയിലെയും നികുതി നിയമങ്ങള്‍ ബാധക മല്ലെന്നാണ് ജോര്‍ജ് മാത്യു നല്‍കിയ വിശദീകരണം.

അതിനിടെ പാനമ രേഖകള്‍ സംബന്ധിച്ച് എടുത്തുചാടി തീരുമാനങ്ങള്‍ എടുക്കരുതെന്നു റിസര്‍വ് ബാങ്ക് മുന്നറിയിപ്പു നല്‍കി. എല്ലാക്കാര്യങ്ങളും നിയമവിരുദ്ധമാണെന്നോ നിയമവി ധേയമാണെന്നോ ഉള്ള തീരുമാനത്തിലേക്ക് എടുത്തുചാടി എത്തിച്ചേരാനാകില്ലെന്നും ആര്‍ ബിഐ ഡെപ്യൂട്ടി ഗവര്‍ണര്‍ എസ്.എസ്. മുദ്ര വ്യക്തമാക്കിയിരുന്നു.

Related posts