കാലികള്‍ക്കു ബ്രൂസെലോസിസ് രോഗബാധ; ആശങ്ക വിട്ടുമാറാതെ തിരുവിഴാംകുന്ന്

cowമണ്ണാര്‍ക്കാട്: ബ്രൂസെലോസിസ് രോഗബാധയെതുടര്‍ന്ന് ജനങ്ങളില്‍ ഇപ്പോഴും ആശങ്ക മാത്രം ബാക്കി. രോഗത്തെപ്പറ്റി ഭയപ്പെടേണ്ടതില്ലെന്നു അധികൃതര്‍ പറയുമ്പോഴും ഇതു പൂര്‍ണമായി വിശ്വസിക്കാന്‍ ജനങ്ങള്‍ക്കു കഴിയുന്നില്ല.തിരുവിഴാംകുന്ന് കന്നുകാലി ഗവേഷണകേന്ദ്രത്തിലെ കാലികള്‍ക്കാണ് രോഗം പിടിപെട്ടിരിക്കുന്നത്. ഏതാനുംമാസംമുമ്പു വരെ രോഗപിടിപെട്ടവയേയും സാധാരണ കന്നുകാലികളെയും ഒന്നിച്ചാണ് പാര്‍പ്പിച്ചിരുന്നത്. ഇവിടെനിന്നും പാലും ഒരേരീതിയില്‍ തന്നെയാണ് വിതരണം ചെയ്തത്.

ഇതുമൂലം പാല്‍ ഉപയോഗിച്ചവര്‍ക്കും ഫാമിലെ ജീവനക്കാര്‍ക്കും രോഗം പിടിപെടാനുള്ള സാധ്യതയെക്കുറിച്ചാണ് ആശങ്ക. രോഗബാധിതരായ കന്നുകാലികളെ കൊന്നൊടുക്കുന്നതോടെ രോഗം പൂര്‍ണമായും പരിഹരിക്കാനാകുമെന്നുമാണ് സര്‍വകലാശാലയുടെ വിലയിരുത്തല്‍.ഇത്തരം കന്നുകാലികളെ ഇവിടെനിന്നും മണ്ണുത്തി കേന്ദ്രത്തിലെത്തിക്കുകയും അവിടെ കൊന്നൊടുക്കുകയും ചെയ്യണമെന്നാണ് തിരുവിഴാംകുന്നില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനം.

രോഗബാധിതരായ കന്നുകാലികളെ ഇതിനകം തന്നെ മാറ്റിപാര്‍പ്പിച്ചുവെന്നും പാലും മറ്റും ഉപയോഗിക്കുന്നില്ലെന്നുമാണ് ഫാം അധികൃതര്‍ പറയുന്നത്.എന്നാല്‍ ഇത് വിശ്വസനീയമല്ലെന്നാണ് ഒരു വിഭാഗം ആളുകള്‍ പറയുന്നത്. 2005 മുതല്‍ രോഗബാധിതരായ കന്നുകാലികളെ മാറ്റിപാര്‍പ്പിക്കുന്നുണെ്ടന്നാണ് ഫാം അധികൃതര്‍ പറയുന്നത്. ഫാമിലെ 84 കന്നുകാലികള്‍ക്കാണ് രോഗബാധ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇനിയും കൂടുതല്‍ മൃഗങ്ങളിലേക്കും രോഗം പടര്‍ന്നോയെന്നും ആശങ്കയുമുണ്ട്. രോഗം പൂര്‍ണമായും ഫാമില്‍നിന്നും ഇല്ലാതാക്കുന്നതിനുവേണ്ട നടപടി സ്വീകരിക്കുമെന്ന് ഫാം അധികൃതര്‍ പറഞ്ഞു.

Related posts