ജില്ലാ പഞ്ചായത്ത് ഭരണത്തില്‍ ഇ നി ഭാര്യ മാത്രം, ഭര്‍ത്താവ് ഇന്ന് പടിയിറങ്ങും

ALP-BINUഎടത്വ: ജില്ലാ പഞ്ചായത്ത് സെക്രട്ടറി ഐസക്ക് രാജു  25 വര്‍ഷത്തെ ഔദ്യോഗിക ജീവിതത്തില്‍ നിന്ന് ഇന്ന് പടിയിറങ്ങുന്നതോടെ ജില്ലാ പഞ്ചായത്ത് അംഗം ബിനു ഐസക്ക് രാജു മാത്രമാവും എടത്വ വാതപ്പള്ളി വീട്ടില്‍ നിന്ന് ജില്ലയിലെ വികസനകാര്യങ്ങള്‍ നോക്കാന്‍ ഇനി എത്തുക. ഗവണ്‍മെന്റ് സെക്രട്ടറിയേറ്റില്‍ ജോയിന്റ് സെക്രട്ടറിയായിരിക്കേ 2014 ഓഗസ്റ്റ് ഒന്നിനാണ് ഐസക് രാജു ആലപ്പുഴ ജില്ലാ പഞ്ചായത്ത് സെക്രട്ടറിയായി നിയമിതനായത്. ഡപ്യൂട്ടേഷനില്‍ കര്‍ഷക തൊഴിലാളി ജില്ലാ ഓഫീസറായി പ്രവര്‍ത്തന മികവ് തെളിയിച്ചതിനെ തുടര്‍ന്ന്  ജില്ലാ സെക്രട്ടറിയായി നിയമിതനാവുകയായിരുന്നു.

ആനപ്രമ്പാല്‍ എം.ടി.എസ്. ഗേള്‍സ് ഹൈസ്കൂളില്‍ അധ്യാപിക കൂടിയായ ബിനു ഐസക്ക് രാജു ജില്ലാ പഞ്ചായത്ത് അംഗമായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ജില്ലാ പഞ്ചായത്ത് സെക്രട്ടറിയായി ഭര്‍ത്താവ് കൂടെയുണ്ടായിരുന്നത് ഭരണകാര്യങ്ങളില്‍ ഏറെ സഹായകരമായിരുന്നു.  സെക്രട്ടറിയേറ്റിലെ തദ്ദേശ സ്വയംഭരണം, പൊതു വിദ്യാഭ്യാസം, ഫിഷറീസ് & തുറമുഖം, പൊതുഭരണം, ഉന്നത വിദ്യാഭ്യാസം, തൊഴില്‍ എന്നീ വകുപ്പുകളില്‍ അസിസ്റ്റന്റ് ഗ്രേഡ്, സെക്ഷന്‍ ഓഫീസര്‍, അണ്ടര്‍ സെക്രട്ടറി, ഡെപ്യൂട്ടി സെക്രട്ടറി, ആലപ്പുഴ ജില്ലയിലെ 12 ബ്ലോക്ക് പഞ്ചായത്തുകളുടെ പെര്‍ഫോമന്‍സ് ഓഡിറ്റര്‍, കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ആലപ്പുഴ ജില്ലാ വെല്‍ഫെയര്‍ ഓഫീസര്‍ എന്നീ നിലകളിലും ജോലി ചെയ്തിട്ടുള്ള ഐസക്ക് രാജുവിന് 2015 ല്‍ കണ്‍സ്യൂമര്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ മാന്യമിത്ര സംസ്ഥാന അവാര്‍ഡും, ഭാരതീയ ദളിത് സാഹിത്യ അക്കാദമിയുടെ ദേശീയ സര്‍വ്വീസ് സേവാശ്രീ അവാര്‍ഡും ലഭിച്ചിട്ടുണ്ട്.

ബിടെക് വിദ്യാര്‍ത്ഥിയായ റെനു, രണ്ടാം വര്‍ഷ ഹയര്‍സെക്കണ്ടറി വിദ്യാര്‍ത്ഥി ജിബു എന്നിവരാണ് മക്കള്‍. ഇന്ന് രാവിലെ 11 മണിക്ക് ജില്ലാ പഞ്ചായത്ത് ഹാളില്‍ ഐസക് രാജുവിന് യാത്രയയപ്പ് നല്്കും. സമ്മേളനത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാല്‍ അധ്യക്ഷത വഹിക്കും.

Related posts