സർക്കാർ അവഗണന; രാജ്യാന്തര താരം കായികരംഗം ഉപേക്ഷിച്ചു
ആലക്കോട് (കണ്ണൂർ): മൈതാനത്ത് വാരിക്കൂട്ടിയ ഓരോ മെഡലും നാളെയുടെ പ്രതീക്ഷകളായിരുന്നു ലിനറ്റ് എന്ന അത്ലറ്റിന്. സ്വർണമെഡലുകൾ നേടിയപ്പോൾ അഭിനന്ദനങ്ങൾക്കൊപ്പം ജോലി വാഗ്ദാനവും സർക്കാരും ജനപ്രതിനിധികളും നല്കി. എന്നാൽ, അതൊന്നും പാലിക്കാതെ വന്നപ്പോൾ അഞ്ചാം ക്ലാസിൽ തുടങ്ങിയ ഓട്ടം അവസാനിപ്പിക്കുകയാണ് തേർത്തല്ലി മൂലോത്തുംകുന്നിലെ കർഷകനായ വടക്കേക്കുറ്റ് ജോർജ്-സോഫിയാമ്മ ദന്പതികളുടെ മകൾ ലിനറ്റ് ജോർജ്. കായികതാരങ്ങളോട് സർക്കാർ ചെയ്യുന്ന കൊടുംപാതകത്തിന് ലിനറ്റും ഇരയായി മാറിയിരിക്കുകയാണ്. അഞ്ചാം ക്ലാസ് മുതൽ 14...