ടാങ്കര്‍ലോറി ദുരന്തം:ദേശീയപാതയിലെ ചരിവ് മാറ്റാന്‍ നടപടി വേണമെന്ന് കളക്ടര്‍

klm-tankerകൊല്ലം : ഓച്ചിറയില്‍  ടാങ്കര്‍ലോറി മറിഞ്ഞ സംഭവത്തില്‍ ദേശീയ പാതയിലെ ചരിവാണ് പ്രധാന കാരണമെന്നും ആയതിനാല്‍ ചരവ് മാറ്റുന്നതിനു പൊതുമരാമത്ത് ദേശീയപാതാ വിഭാഗം അടിയന്തര നടപടി സ്വീകരിക്കണമെന്നും  ജില്ലാ കളക്ടര്‍ എ ഷൈനാമോള്‍ ഉത്തരവിട്ടു. റോഡിന്റെ വശങ്ങളില്‍ മണ്ണിട്ട് നിറക്കേണ്ടതും ദേശീയ പാതയുടെ ഇരുവശങ്ങളിലും റിഫ്‌ളക്ടിംഗ് സ്റ്റിക്കറുകളും മുന്നറിയിപ്പ് ബോര്‍ഡുകളും സ്ഥാപിക്കേണ്ടതുമാണെന്നും കളക്ടര്‍ നിര്‍ദേശിച്ചു.

കഴിഞ്ഞ ര|് മാസത്തിനുള്ളില്‍ ഈ പ്രദേശങ്ങളില്‍ മൂന്ന് തവണ ടാങ്കര്‍ ലോറി മറിയുകയും ഒരു ടാങ്കര്‍ ലോറിയുടെ ടയര്‍ കത്തി അപകടാവസ്ഥ ഉ|ാവുകയും ചെയ്തതിന്റെ അടിസ്ഥാനത്തില്‍ കരുനാഗപ്പള്ളി തഹസില്‍ദാരോട് ജില്ലാ കളക്ടര്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു.  റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെര്‍മാനും ജില്ലാ മജിസ്‌ട്രേറ്റ് കൂടിയായ എ ഷൈനാമോള്‍ ദുരന്തനിവാരണ ആക്ട് 2005 സെക്ഷന്‍ 34 എ പ്രകാരം ഉത്തവ് പുറപ്പെടുവിച്ചത്.

ജനങ്ങളുടെ ജീവനും സ്വത്തിനും ഏറെ ഭീഷണിയായ ഇത്തരം സംഭവങ്ങള്‍ ഗൗരവമാണ്.  ടാങ്കര്‍ ലോറി ജീവനക്കാര്‍ക്ക് സുരക്ഷാ ബോധവത്ക്കരണ ക്ലാസുകള്‍ നടത്തണം.  പെട്രോളിയം ഉത്പന്നങ്ങള്‍ കൊണ്ടുപോകേണ്ട സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നു|ോഎന്ന് പൊലീസ് – മോട്ടോര്‍ വാഹന വകുപ്പുകള്‍ കര്‍ശനമായി പരിശോധന നടത്തണമെന്നും കളക്ടര്‍ ഉത്തരവില്‍ പറയുന്നു.

Related posts