ദേശീയനേതാക്കള്‍ നാളെ മുതല്‍ പ്രചാരണത്തിനെത്തും

EKM-YECHURIകൊട്ടാരക്കര: നിയമസഭാ തെരഞ്ഞെടുപ്പില്‍ മുന്നണികള്‍ക്ക് ഊര്‍ജം പകരാനും അണികളില്‍ ആവേശം നിറയ്ക്കാനും ദേശീയ നേതാക്കള്‍ കൊട്ടാരക്കരയില്‍ എത്തുന്നു. എന്‍ഡിഎ, എല്‍ഡിഎഫ്, യുഡിഎഫ് മുന്നണികളുടെ ഉന്നത നേതാക്കളാണ് വരും ദിവസങ്ങളില്‍ കൊട്ടാരക്കരയില്‍ എത്തുക.  എന്‍ഡിഎയ്ക്കുവേണ്ടി ബിജെപി ദേശീയാധ്യക്ഷന്‍ അമിത്ഷയാണ് ആദ്യം ഇവിടെയെത്തുക.  നാളെ ഉച്ചകഴിഞ്ഞ് മൂന്നിന് അദ്ദേഹം കൊട്ടാരക്കര പുലമണില്‍ പ്രവര്‍ത്തകരെ അഭിസംബോധനം ചെയ്യും.

കൊട്ടാരക്കര-ചടയമംഗലം-പുനലൂര്‍-പത്തനാപുരം മണ്ഡലങ്ങളിലെ എന്‍ഡിഎ സ്ഥാനാര്‍ഥികള്‍ക്കുവേണ്ടിയാണ് അമിത്ഷാ പ്രസംഗിക്കുക. ബോയ്‌സ് ഹൈസ്കൂള്‍ ഗ്രൗണ്ടില്‍ ഹെലികോപ്ടറില്‍ ഇറങ്ങാനായിരുന്നു തീരുമാനമെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ പോലീസ് അനുമതി നല്‍കിയിട്ടില്ല. കൊല്ലം ആശ്രാമത്തുനിന്നും റോഡ് മാര്‍ഗം അമിത്ഷായെ കൊട്ടാരക്കരയില്‍ എത്തിക്കാനാണ് പുതിയ നീക്കം.
ഏഴിന് സിപിഎം ദേശീയ സെക്രട്ടറി സീതാറാം യച്ചൂരി കൊട്ടാരക്കരയില്‍ പ്രസംഗിക്കും. വൃന്ദാകാരാട്ടും, കോടിയേരി ബാലകൃഷ്ണനും എത്തുന്നുണ്ട്.

യുഡിഎഫിനുവേണ്ടി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇന്ന് വാളകത്ത് തെരഞ്ഞെടുപ്പ് പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്. എ.കെ ആന്റണിയാണ് കൊട്ടാരക്കരയില്‍ എത്തുന്ന ദേശീയ നേതാവ്.  തീയതിയും സമയവും നിശ്ചയിച്ചിട്ടില്ല.  വി.എം സുധീരനും, രമേശ് ചെന്നിത്തലയും ഇവിടെ പ്രസംഗിക്കുന്നുണ്ട്. എല്‍.ഡി.എഫിന്റെ സ്വീകരണ പരിപാടികള്‍ രണ്ടിന് കുളക്കടയില്‍ തുടക്കം കുറിക്കും.

യുഡിഎഫും കുളക്കടയില്‍ നിന്നാണ് സ്വീകരണ പരിപാടികള്‍ ആരംഭിക്കുക. മേയ് മൂന്നിനാണ് തുടക്കം. സവിന്‍ സത്യന്റെ സ്വീകരണ പരിപാടികള്‍ കൊടിക്കുന്നില്‍ സുരേഷ് എംപി ഉദ്ഘാടനം ചെയ്യും. എന്‍ഡിഎ യുടെ സ്വീകരണ പരിപാടി മേയ് ആദ്യവാരം തന്നെ തുടങ്ങും.

Related posts