‘നല്ലവനായ ഗീരീഷ് “കഞ്ചാവു നട്ടുവളര്‍ത്തിയതു പുതിയയിനം ചെടിയാണെന്നു നാട്ടുകാരെ ധരിപ്പിച്ച്

KTM-KANNABEESചങ്ങനാശേരി: കഞ്ചാവ് ചെടി വീട്ടുപരിസരത്ത് നട്ടുവളര്‍ത്തിയ മധ്യവയസ്കനെ എക്‌സൈസ് സംഘം അറസ്റ്റുചെയ്തു. വാഴപ്പള്ളി കിഴക്ക് മതുമൂല അഴിമുഖപുതുപ്പറമ്പില്‍ എ.കെ.ഗിരീഷ് (45)ആണ് അറസ്റ്റിലായത്. ഇയാള്‍ വര്‍ഷങ്ങളായി നഗരത്തിലും പരിസര പ്രദേശങ്ങളിലും കഞ്ചാവ് വില്പന നടത്തി വന്ന ആളായിരുന്നു വെന്ന് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ബിജു വര്‍ഗീസ് പറഞ്ഞു.

അതീവരഹസ്യമായി കഞ്ചാവ് ചെടി വീട്ടുമുറ്റത്തും പറമ്പിലും നട്ടുവളര്‍ത്തിയ ഇയാള്‍ നാട്ടുകാര്‍ക്ക് യാതൊരു സംശയവും വരാത്ത രീതിയിലാണ് ചെടി പരിപാലിച്ചിരുന്നത്. പുതിയയിനം ചെടിയാണെന്നു നാട്ടുകാരെ ധരിപ്പിച്ചാണു കഞ്ചാവ് വീട്ടുപരിസരത്തു വളര്‍ത്തിയത്. പകല്‍ ഓലമടലും മറ്റു പാഴ്‌വസ്തുക്കളും വച്ച് കഞ്ചാവ് ചെടി മറച്ചുവച്ചിരുന്നു. ഇയാള്‍ രാത്രി കാലങ്ങളിലാണ് ചെടിപരിപാലിച്ചിരുന്നത്. നാലുമാസം പ്രായമായ രണ്ടുകഞ്ചാവ് ചെടികളാണ് ഇയാളുടെ വീട്ടില്‍ നിന്നും എക്‌സൈസ് സംഘം കണെ്ടത്തിയത്.

ആറ് മാസം കഴിയുമ്പോള്‍ പൂവും കായും ഇലയും ഇളം വെയിലത്ത് ഉണക്കി കഞ്ചാവാക്കി മാറ്റിയ ശേഷം വില്‍ക്കുകയാണ് ഇയാളുടെ രീതി. വ്യാപകമായി സംസ്ഥാനത്ത് കഞ്ചാവ് റെയിഡ് ആരംഭിച്ചതോടെയാണ് അന്യസംസ്ഥാനങ്ങളില്‍ പോയി കഞ്ചാവ് വാങ്ങിവില്‍ക്കാതെ സ്വന്തമായി കൃഷി ചെയ്ത് ഇയാള്‍ വില്‍പ്പന ആരംഭിച്ചത്. നഗരത്തില്‍ കഞ്ചാവ് വില്‍ക്കുന്ന ആളെന്ന നിലയില്‍ ഇയാള്‍ കഴിഞ്ഞ രണ്ട് മാസമായി എക്‌സൈസിന്റെ നീരീക്ഷണത്തിലായിരുന്നു . കഞ്ചാവ് കണെ്ടത്തുന്നതിനായി വീട്ടിലെത്തിയ എക്‌സൈസ് സംഘം പരിശോധന നടത്തിയപ്പോഴാണ് ഓലക്കാലുകള്‍ വച്ച് മറച്ച നിലയില്‍ കഞ്ചാവ് ചെടി കണ്ടത്. കണെ്ടത്തിയ കഞ്ചാവ് ചെടിക്ക് നാല് അടി പൊക്കമാണുള്ളത്.

ഇതാദ്യമായാണ് ചങ്ങനാശേരിയില്‍ വീട്ടില്‍ നട്ടുവളര്‍ത്തിയ കഞ്ചാവ് ചെടി കണെ്ടത്തിയത്. പ്രിവന്റീവ് ഓഫീസര്‍മാരായ സജികുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ  ര്‍.കെ രാജീവ്, രതീഷ് കെ.നാണു, നാസര്‍, ടി.സന്തോഷ്, ബിനോയ് കെ.മാത്യു, ബി.സൈജു, എം.എസ്. രഞ്ജിത്കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് റെയ്ഡ് നടത്തിയത്.

Related posts