നിയമങ്ങള്‍ ജലരേഖ ;ഉത്സവനാളുകള്‍ ആനകള്‍ക്ക് പീഡനകാലം

klm-aanaപത്തനാപുരം: നിയമങ്ങളും നിബന്ധകളും ജലരേഖയായി.ഉത്സവകാലം ആനകള്‍ക്ക്ദുരി തകാലമാകുന്നു. ഉത്സവസീസണ്‍ ആയതോടെ ആനകള്‍ക്ക് വന്‍ ഡിമാന്റാണ്.മിക്ക ഘോഷയാത്രകളിലെയും അവിഭാജ്യഘടകമായി ആന മാറിയതോടെ മല്‍സരബുദ്ധിയും കൈവന്നു തുടങ്ങിയിട്ടുണ്ട്.ഇതിനായി രോഗംബാധിച്ച ആനയായാല്‍ കൂടി തലയെടുപ്പിന്റെ പേരില്‍ ഉല്‍സവപറമ്പുകളിലേക്ക്എത്തിക്കുകയാണ് പതിവ്.വടക്കന്‍ ജില്ലകളില്‍ നിന്ന് വരെ കൊമ്പന്‍മാരെ ഏഴുന്നളിപ്പിനായി കൊണ്ട് വരുന്നുണ്ട്.അസുഖം ബാധിച്ചതും കാലുകളില്‍ വ്രണങ്ങള്‍ ഉള്ളതുമായ ആനകളെയും പരിപാടികള്‍ക്കായി എത്തിക്കുന്നുണ്ട്.

വേനല്‍ ശക്തമായ കിഴക്കന്‍ മേഖലയില്‍ മണിക്കൂറുകളാണ് ആഘോഷങ്ങള്‍ക്കായി ആനകള്‍ നില്‍ക്കേണ്ടിവരിക. ഉച്ചയ്ക്ക് രണ്ടുമുതല്‍ രാത്രി പത്തുവരെയാണ് ആനകളെ ഘോഷയാത്രകളില്‍ എഴുന്നള്ളിക്കുന്നത്. കൂടുതല്‍നേരംആനകളെപങ്കെടുപ്പിക്കേണ്ടി വന്നാല്‍  പാലിക്കേണ്ട കാര്യങ്ങള്‍ക്ക് സര്‍ക്കാര്‍ കൃത്യമായ മാര്‍ഗരേഖകളും നിഷ്കര്‍ഷിക്കുന്നുണ്ട്.വെറ്ററിനറി ഡോക്ടറുടെ പരിശോധനകുറിപ്പും ആനപാപ്പാന്റെ സാന്നിധ്യവുമെല്ലാം ആനയെ പങ്കെടുപ്പിക്കുമ്പോള്‍ കൃത്യമായി ഉണ്ടാകേണ്ടതാണ്.ആനകളുടെ എണ്ണം  വര്‍ധിച്ചാല്‍ എലിഫന്റ് സ്ക്വാഡിനെയും അറിയിക്കണം.ഇതിനുപുറമേ ടാറിംഗിലൂടെ ആനകളെ കൊണ്ടുപോകുമ്പോള്‍ നിര്‍ബന്ധമായും റോഡ് വെള്ളമൊഴിച്ച് തണുപ്പിക്കുകയോ അനുബന്ധ സംവിധാനങ്ങള്‍ ഒരുക്കുകയോ വേണം.പക്ഷേ പലപ്പോഴും ഇവയൊന്നും പാലിക്കപ്പെടാറില്ല.

കൂടുതല്‍ നേരം ആനകളെ നിറുത്തേണ്ടി വന്നാല്‍ മുന്‍കാലുകള്‍ ഉള്‍പ്പെടെ ചങ്ങലയിട്ട് ബന്ധിക്കുകയാണ് പാപ്പാന്‍മാര്‍ ചെയ്യുക.കൃത്യമായി ഭക്ഷണം നല്‍കുകയോ വെള്ളം കൊടുക്കുകയോ ചെയ്യാറില്ല. വേനല്‍ ചൂട് ആയതിനാല്‍ ശരീരം തണുപ്പിക്കാനായി വെള്ളം ഒഴിക്കുകയും വേണം.എന്നാല്‍ ഇവയൊന്നും കൃത്യമായി പാലിക്കപ്പെടുന്നില്ല എന്നതാണ് സത്യാവസ്ഥ.

Related posts