പാര്‍ട്ടിയുമായും സര്‍ക്കാരുമായും വി.എസ് അച്യുതാനന്ദന്‍ ഇനി തര്‍ക്കത്തിനില്ല; ഓണം കഴിഞ്ഞ് വിഎസ് ഓഫീസിലേക്ക്

VSഎം.ജെ ശ്രീജിത്ത്

തിരുവനന്തപുരം:  പാര്‍ട്ടിയുമായും സര്‍ക്കാരുമായും വി.എസ് അച്യുതാനന്ദന്‍ ഇനി തര്‍ക്കത്തിനില്ല.  ഓണം  കഴിഞ്ഞാലുടന്‍ വിഎസ് ഭരണപരിഷ്കാര  കമ്മീഷന്റെ പ്രവര്‍ത്തനങ്ങളില്‍ സജീവമാകും.   ലോ കോളജ് ജംഗ്ഷനിലുള്ള ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ് ഇന്‍ ഗവണ്‍മെന്റില്‍ (ഐ.എം.ജി) ഓഫീസ് തയ്യാറാക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം കൊടുത്തിരുന്നു. വി.എസ് ഇത് ഏറ്റെടുക്കാന്‍ തീരുമാനിച്ചിട്ടു ണ്ട്. ഓണം കഴിഞ്ഞാലുടന്‍ വി.എസ് തന്റെ പ്രവര്‍ത്തനം ഇവിടേക്ക് മാറ്റും. ഔദ്യോഗിക വസതിയായി കവടിയാര്‍ ഹൗസും ഏറ്റെടുക്കും.

ഓഫീസിന്റേയും ഔദ്യോഗിക വസതിയുടേയും കാര്യത്തില്‍ വിഎസും സര്‍ക്കാരുംതമ്മില്‍ തര്‍ക്കം നിലനിന്നിരുന്നു. ഇതിനാണ് ഇപ്പോള്‍ പരിഹാരമായിരിക്കുന്നത്. നേരത്തെ സെക്രട്ടേറിയറ്റിന്റെ പുതിയ അനക്‌സ്   മന്ദിരത്തില്‍ വി.എസ്  ഓഫിസ് ആവശ്യപ്പെട്ടിരുന്നെങ്കി ലും നല്‍കിയില്ല. കവടിയാര്‍ ഹൗസ്’ മന്ത്രി കടകംപള്ളി സുരേന്ദ്രന് അനുവദിച്ചിരുന്നതാണ്.  അറ്റകുറ്റപ്പണികള്‍ കാരണം അദ്ദേഹം അവിടെ നിന്ന് മാറി.  മന്ത്രിയായിരുന്ന കെ.സി.ജോസഫിന്റെ ഔദ്യോഗികവ സതിയും ഇതായിരുന്നു.

Related posts