പെണ്‍കുട്ടിയുടെ മൊഴി വഴിത്തിരിവായി; പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ വളര്‍ത്തച്ഛന് ഏഴര വര്‍ഷം കഠിനതടവും പിഴയും; സംഭവം തൊടുപുഴയില്‍

RAPEതൊടുപുഴ : 13 വയസുകാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ വളര്‍ത്തച്ഛനായ പ്രതി പുറ്റടി സ്വദേശിക്ക് ഏഴര വര്‍ഷം കഠിനതടവിനും 10,000 രൂപ പിഴയടയ്ക്കുന്നതിനും ശിക്ഷിച്ചു. പിഴസംഖ്യ അടച്ചില്ലെങ്കില്‍ ആറുമാസം കൂടി കഠിനതടവും ശിക്ഷയും വിധിച്ചിട്ടുണ്ട്. ഇടുക്കി ജില്ലാ സ്‌പെഷല്‍ സെഷന്‍സ് കോടതി ജഡ്ജി കെ.ആര്‍ മധുകുമാറാണ് വിധി പ്രസ്താവിച്ചത്. പെണ്‍കുട്ടി ഗര്‍ഭിണിയായതിനെ തുടര്‍ന്ന് മാതാവ് 2011 നവംബറില്‍ കട്ടപ്പന വനിതാ ഹെല്‍പ് ലൈനില്‍ പരാതി കൊടുത്തിരുന്നു.

പരാതിയില്‍ കണ്ടാലറിയാവുന്ന ഓട്ടോ ഡ്രൈവര്‍ ഓട്ടോറിക്ഷയില്‍ കയറ്റി കൊണ്ടുപോയി ശാരീരികമായി പീഡിപ്പിച്ചു എന്നാണ് കൊടുത്തിരുന്നത്. കട്ടപ്പന പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി വരവേ കുട്ടിയെ ഇടുക്കി ജില്ലാ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റി ചെയര്‍മാന്‍ ഗോപാലകൃഷ്ണന്റെ മുമ്പാകെ ഹാജരാക്കി. പെണ്‍കുട്ടി ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റി ചെയര്‍മാന്‍ മുമ്പാകെ പീഡന വിവരത്തെക്കുറിച്ച് കൊടുത്ത മൊഴിയാണ് കേസിന് വഴിത്തിരിവായത്.

കുട്ടിയുടെ സംരക്ഷണം ഏറ്റെടുത്ത ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റി കുട്ടിയെ സുരക്ഷിതമായി പാര്‍പ്പിക്കുന്നതിന് തൊടുപുഴിലുള്ള മദര്‍ അന്റ് ചൈല്‍ഡ് ഫൗണേ്ടഷനില്‍ ഏല്‍പ്പിച്ചു. കേസിലെ രണ്ടാം പ്രതിയായ മാതാവ് കേസ് വിചാരണ മധ്യേ ഒളിവില്‍ പോയതിനാല്‍ കേസ് ഇപ്പോഴും കോടതിയുടെ പരിഗണനയിലാണ്. കേസില്‍ പ്രോസിക്യൂഷനു വേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ടി. എ സന്തോഷ് തേവര്‍കുന്നേല്‍ കോടതിയില്‍ ഹാജരായി.

Related posts