പെരുവനം ക്ഷേത്രത്തില്‍ 21 വര്‍ഷത്തിനുശേഷം അംഗുലിയാങ്കം മന്ത്രാങ്കം കൂത്ത് ആരംഭിക്കുന്നു

TCR-KOOTHചേര്‍പ്പ്: പെരുവനം മഹാദേവ ക്ഷേത്രത്തിലെ വിശേഷപ്പെട്ട ആ ചാരങ്ങളിലൊന്നായ 41 ദിവസത്തെ അംഗുലിയാങ്കം  മന്ത്രാങ്കം കൂത്ത്  21 വര്‍ഷത്തിന് ശേഷം പുനരാരംഭിക്കുന്നു.  ജൂലൈ ആറു മുതലാണ് കൂത്ത് ആരംഭിക്കുക. ഇന്ന് മന്ത്രാങ്കം കൂത്ത് അവതരിപ്പിക്കുന്ന കേരളത്തിലെ ഏക ക്ഷേത്രമാണ് പെരുവനം മഹാദേവ ക്ഷേത്രം. മുമ്പ് തളിപറമ്പ് , അവിട്ടത്തൂര്‍, അന്നമനട ക്ഷേത്രങ്ങളില്‍ മുമ്പ് മന്ത്രാങ്കം കൂത്ത് നടന്നിരുന്നു.

കൊച്ചി-തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡുകള്‍ സംയുക്ത ഭരണം നടത്തുന്ന ഏക ക്ഷേത്രമാണ് പെരുവനം മഹാദേവ ക്ഷേത്രം. ഒരു കാലത്ത് മുടങ്ങിക്കിടന്നിരുന്ന കൂത്ത് പുനരാരംഭിച്ചെങ്കിലും മൂന്നു വര്‍ഷം മാത്രമേ മുടങ്ങാതെ നടത്താന്‍ സാധിച്ചുള്ളൂ.     കൊച്ചി തിരുവിതാംകൂര്‍ ദേവസ്വങ്ങളും, ക്ഷേത്ര ഉപദേശക സമിതിയുടെയും സഹകരണത്തോടെ കേന്ദ്ര സംഗീത നാടക അക്കാദമികൂടിയാട്ട കലാ കേന്ദ്രമാണ് അന്യം നിന്നുപോകുന്ന സംസ്കൃത നാടക അവതരണം പൂര്‍ണ രൂപത്തില്‍ 21 വര്‍ഷത്തിന് ശേഷം പുനരവതരിപ്പിക്കുന്നത്.

ചിലവ് പൂര്‍ണമായും വഹിക്കന്നതും കലാകേന്ദ്രം തന്നെയാണ്.  കലാമണ്ഡലം രാമചാക്യാരുടെ നേതൃത്വത്തില്‍ പെരുവനം ക്ഷേതത്തില്‍ കൂത്ത് പറയുവാന്‍ പാരമ്പര്യ അവകാശമുള്ള കുട്ടന്‍ഞ്ചേരി ചാക്യാര്‍ കുടുംബത്തിലെ അംഗവും ശിഷ്യനുമായ കലാമണ്ഡലം സംഗീത് ചാക്യാരാണ് കൂത്ത് അവതരിപ്പിക്കുന്നത്. ജൂലൈ ആറി ന് രാവിലെ ഏഴിന് അംഗുലീയാങ്കം കൂത്ത് പുറപ്പാട് നടക്കും.10 ദിവസമാണ് അംഗുലീയാങ്കം അവതരിപ്പിക്കന്നത്. തുടര്‍ന്ന് കര്‍ക്കിടകം ഒന്നിന് സംക്രമ സമയത്ത് മന്ത്രാങ്കം കൂത്ത് പുറപ്പാട് നടത്തി ചിങ്ങംഒന്നിന് വലിയ കൂടിയാട്ടത്തോടെ അവസാനിക്കും.

Related posts