മോദി പാപ്പരാണ്…! മോദിക്കു റോയല്‍റ്റി ലഭിക്കുന്നത് 12.35 ലക്ഷം രൂപ; മാര്‍ച്ച് വരെ പണമായി കൈയില്‍ ഉണ്ടായിരുന്നത് 89,700 രൂപ;കൂടാതെ ഒരു കോടി രൂപ വിലമതിക്കുന്ന അപ്പാര്‍ട്ട്‌മെന്റും

Modiന്യൂഡല്‍ഹി: പുസ്തകങ്ങളുടെ റോയല്‍റ്റി ഇനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു ലഭിക്കുന്ന വരുമാനം 12.35 ലക്ഷം രൂപ. മോദി എഴുതിയതും മോദിയെക്കുറിച്ചെഴുതിയതുമായ പുസ്തകങ്ങളില്‍ നിന്നുള്ള വരുമാനമാണിത്. മോദിയുടെ വരുമാനത്തെയും ബാധ്യതകളെയും സംബന്ധിച്ചു പ്രധാനമന്ത്രിയുടെ ഓഫീസ് പ്രസിദ്ധപ്പെടുത്തിയ രേഖയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

പണമായി മോദിയുടെ കൈയില്‍ 89,700 രൂപയാണ് കഴിഞ്ഞ മാര്‍ച്ച് വരെയുണ്ടായിരുന്നത്. ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്ന സ്വത്തു വിവരപ്രകാരം മന്ത്രിസഭയിലെ മറ്റു മന്ത്രിമാരുമായി തട്ടിച്ചുനോക്കുമ്പോള്‍ മോദി പാപ്പരാണെന്നു പറയാം.

അഹമ്മദാബാദിലെ ഗാന്ധിനഗര്‍ എസ്ബിഐ ബ്രാഞ്ചില്‍ 2.10 ലക്ഷം രൂപയുടെ സേവിംഗ്‌സ് നിക്ഷപം മോദിക്കുണ്ട്. ഇതേ ബാങ്കില്‍ തന്നെ 50 ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപവും ഉണ്ട്. 1.27 ലക്ഷം രൂപ വിലമതിക്കുന്ന നാലു സ്വര്‍ണ മോതിരങ്ങളാണ് ആഭരണങ്ങളായുള്ളത്. പുസ്തകങ്ങളില്‍ നിന്നുള്ള റോയല്‍റ്റി വരുമാനം കൂടി ചേര്‍ക്കുമ്പോള്‍ പ്രധാനമന്ത്രിക്ക് 73.36 ലക്ഷം രൂപയുടെ സ്വത്തുക്കളാണുള്ളത്. ഇതിനു പുറമേ ഗാന്ധിനഗറില്‍ ഒരു കോടി രൂപ വിലമതിക്കുന്ന അപ്പാര്‍ട്ട്‌മെന്റുമുണ്ട്. എന്നാല്‍, പ്രധാനമന്ത്രിയുടെ പേരില്‍ സ്വന്തമായി കൃഷിസ്ഥലമോ മറ്റു ഭൂമികളോയില്ല.

Related posts