വളയിട്ട കൈകളില്‍ കത്തിയേന്തി നിമിഷ വര്‍ണവിസ്മയം തീര്‍ക്കുന്നു

klm-kathiപത്തനാപുരം: വളയിട്ടകൈകളില്‍ കത്തിയേന്തിയത് കറിക്കരിയാന്‍ മാത്രമല്ല  ചിത്രം വരയ്ക്കാനും കഴിയുമെന്ന് തെളിയിച്ചിരി ക്കുകയാണ ്ഒരുകൊച്ചുമിടുക്കി. പത്തനാപുരം കാരംമൂട് പൂന്തോട്ടത്തില്‍ പരേതനായ ഷാജന്‍ പി കോശിയുടെയും ആനി കെ ജയിംസിന്റെയും മകള്‍ നിമിഷ ആന്‍ ഷാജന്‍ എന്ന പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ് വരയില്‍ വേറിട്ട ശൈലിയിലൂടെ വിസ്മയം സൃഷ്ടിക്കുന്നത്. കത്തി ഉപയോഗിച്ച് കാന്‍വാസില്‍ നിമിഷനേരം കൊണ്ട് നിമിഷ ഒരുക്കുന്നത് മനോഹരമായ ചിത്രങ്ങളാണ്.ബ്രഷിന്റെ സഹായമില്ലാതെ തന്നെ കത്തി കൊണ്ട് നിമിഷ വരയ്ക്കുന്ന ചിത്രങ്ങള്‍ ഏറെ ശ്രദ്ധേയമായി കഴിഞ്ഞു.

ചങ്ങനാശേരി സെന്റ് തേരേസാസ് സ്ക്കൂളില്‍ പ്ലസ് വണിനു പഠിക്കുന്ന ഈ കലാകാരി  ചുരുങ്ങിയ കാലം കൊണ്ട് പൂര്‍ത്തിയാക്കിയത്അറുപതിലധികം  ചിത്രങ്ങളാണ്.മൂന്ന് വര്‍ഷം ചിത്രകല അഭ്യസിച്ചിരുന്നു.നാലാം വയസുമുതല്‍ ചിത്രരചന ആരംഭിച്ച നിമിഷയ്ക്ക് പൂര്‍ണ പിന്തുണയുമായി വീട്ടുകാരും ഒപ്പമുണ്ട്.കത്തി കൊണ്ടുള്ള ചിത്രങ്ങള്‍ക്ക്പുറമെപെന്‍സില്‍ ഡ്രോയിംഗ്,ജലച്ചായം,,ഫേബ്രിക് പെയിന്റിംഗ്,ഓയില്‍ പെയിന്റിംഗ് എന്നിവയിലും കഴിവ് തെളിയിച്ചിട്ടുണ്ട്.സ്വന്തമായി പെയിന്റ് ചെയ്ത വസ്ത്രങ്ങളാണ് കൂടുതലുംഉപയോഗിക്കുന്നതും.

കലയോടൊപ്പം പഠനത്തിലും മുന്‍പന്തിയിലാണ്.എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് വാങ്ങിയാണ് പത്താം ക്ലാസില്‍ വിജയിച്ചത്.എല്‍പിതലം മുതല്‍ വിവിധ മല്‍സരങ്ങളിലൂടെ നിമിഷയെ തേടി നിരവധി പുരസ്ക്കാരങ്ങളുംഎത്തിയിട്ടുണ്ട്.സബ് ജില്ല  ജില്ല  സംസ്ഥാന തല മല്‍സരങ്ങളില്‍ വിജയിയായിട്ടുണ്ട്.ഇതിനുപുറമെ പാചക കാര്യത്തിലും നിമിഷ പിന്നോട്ടില്ല. വരച്ചനിരവധി ചിത്രങ്ങള്‍ പലര്‍ക്കായി സമ്മാനിച്ചിട്ടുണ്ട്. ഇഷ്ടപ്പെട്ടെത്തുന്ന ബന്ധുക്കളും സുഹൃത്തുക്കളും ചിത്രങ്ങള്‍ കൊണ്ടുപോകാറുണ്ട്.അന്ത്യ അത്താഴവും,വ്യക്തിചിത്രങ്ങളും ,പ്രകൃതിഭംഗി യുമൊക്കെ നിമിഷ കത്തിമുനയിലൂടെ കാന്‍വാസില്‍പകര്‍ത്തിയിട്ടുണ്ട്. ജീവിതത്തില്‍ ഏതവസ്ഥയിലെത്തിയാലും ചിത്രരചന ഒപ്പമുണ്ടാകുമെന്ന് നിമിഷ പറയുന്നു. പത്തനാപുരം സെന്റ് സ്റ്റീഫന്‍സ് സ്ക്കൂളിലെ അധ്യാപികയാണ് ആനി.ചാര്‍ട്ടേഡ് അക്കൗണ്ടന്റായനിഷ എലിസബത്താണ ്‌സഹോദരി. അവധിദിനങ്ങളില്‍ മിക്കപ്പോഴും ചായക്കൂട്ടുകള്‍ ക്കൊപ്പമാകും നിമിഷ.

Related posts