വിനയന്‍ കുടുങ്ങി! ലേഡീസ് കംപാര്‍ട്ട്‌മെന്റില്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ പിടിയില്‍; പ്രതിയെ കീഴ്‌പ്പെടുത്തിയത് അഞ്ചു മിനിട്ട് നീണ്ടുനിന്ന മല്‍പിടിത്തത്തിലൂടെ

trainതൃശൂര്‍: ലേഡീസ് കമ്പാര്‍ട്ട്‌മെന്റില്‍ അതിക്രമിച്ചുകയറി വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച മധ്യവയസ്കന്‍ അറസ്റ്റില്‍. കൊടുങ്ങല്ലൂര്‍ ചന്തപ്പുര സ്വദേശി ചിറ്റേടത്ത് വിനയന്‍ (45) ആണ് അറസ്റ്റിലായത്. ഗുരുവായൂര്‍- എറണാകുളം പാസഞ്ചര്‍ ട്രെയിനിലെ യാത്രക്കാരി എറണാകുളം സ്വദേശിനിയായ 21 കാരിയെയാണ് ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത്.

പ്രതിയെ ഗുരുവായൂര്‍ റെയില്‍വേ സ്റ്റേഷനില്‍വച്ച് യാത്രക്കാര്‍ കീഴ്‌പ്പെടുത്തി പോലീസിനു കൈമാറുകയായിരുന്നു. ഗുരുവായൂരിലുള്ള അമ്മാവന്റെ വീട്ടില്‍നിന്ന് സ്വന്തം വീട്ടിലേക്കു പോകുന്നതിനായി ഇന്നലെ ഉച്ചയ്ക്കാണ് യുവതി ട്രെയിനിലെ ലേഡീസ് കംപാര്‍ട്ട്‌മെന്റില്‍ കയറിയത്. ഈ ബോഗിയില്‍ മറ്റു യാത്രക്കാര്‍ ആരും ഉണ്ടായിരുന്നില്ല. വിനയന്‍ ഈ കംപാര്‍ട്ട്‌മെന്റില്‍ കയറിയപ്പോള്‍ പ്ലാറ്റ്‌ഫോമിലുണ്ടായിരുന്ന യാത്രക്കാര്‍ ഇയാളെ ഇറക്കിവിട്ടതായി പറയുന്നു.

യാത്രക്കാര്‍ മാറിയതോടെ ഇയാള്‍ വീണ്ടും ഇതേ കംപാര്‍ട്ട്‌മെന്റില്‍ കയറി. പ്ലാറ്റ്‌ഫോമില്‍ കുടിവെള്ള വില്‍പ്പന നടത്തുന്ന മറ്റൊരു യുവാവെത്തി പ്രതിയോട് ലേഡീസ് കംപാര്‍ട്ട്‌മെന്റില്‍നിന്ന് ഇറങ്ങിപ്പോകാന്‍ ആവശ്യപ്പെട്ടു. യുവാവിനെ അസഭ്യം പറഞ്ഞ് ഇറക്കി വിട്ട പ്രതി യുവതിയെ കയറിപ്പിടിക്കുകയും വായ് പൊത്തിപ്പിടിച്ച് കംപാര്‍ട്ട്‌മെന്റിനകത്തുള്ള ശുചിമുറിയിലേക്കു വലിച്ചുകൊണ്ടു പോകാന്‍ ശ്രമിക്കുകയുമായിരുന്നെന്നു പറയുന്നു.

ഇതിനിടയില്‍ യുവതി കുതറിമാറി നിലവിളിച്ചു. ബഹളം കേട്ട് യാത്രക്കാര്‍ ഓടിക്കൂടിയെങ്കിലും കൊലവിളി നടത്തി പ്രതി രക്ഷപ്പെടാന്‍ ശ്രമിച്ചു.  അഞ്ചു മിനിട്ട് നീണ്ടുനിന്ന ബഹളത്തിനൊടുവില്‍ യാത്രക്കാരും റെയില്‍വേ ജീവനക്കാരും ചേര്‍ന്നു മല്‍പിടിത്തത്തിലൂടെയാണ് പ്രതിയെ കീഴ്‌പ്പെടുത്തിയത്. റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് വിരവരറിയിച്ചതനുസരിച്ച് ഗുരുവായൂര്‍ ടെമ്പിള്‍ പോലീസെത്തി പ്രതിയെ കസ്റ്റഡിയിലെടുത്ത് റെയില്‍വേ പോലീസിനു കൈമാറി.

Related posts