സത്യപ്രതിജ്ഞ ആഹ്ലാദത്തിനിടയില്‍ സിപിഎം-ലീഗ് സംഘര്‍ഷം; സ്ത്രീകളടക്കം ആറുപേര്‍ക്കു പരിക്ക്

kkd-aakramamവടകര : വടകര മുനിസിപ്പാലിറ്റിയിലെ പുതുപ്പണം സി.കെ.മുക്കിലുണ്ടായ സിപിഎം-ലീഗ് സംഘര്‍ഷത്തില്‍ സ്ത്രീകളടക്കം ആറു പേര്‍ക്ക് പരിക്ക്. ലീഗ് പ്രവര്‍ത്തകരായ സി.കെ മുക്കിലെ നാറത്ത് കെ.ടി ഇബ്രാഹിം (55), ഭാര്യ സുഹറ (45), മകന്‍ റിയാസ് (30), ഫെബിന്‍ (19), നാസര്‍ (42), സിപിഎം കറുക ബ്രാഞ്ച് സെക്രട്ടറി മൂലയില്‍ വിനോദന്‍ (45) എന്നിവര്‍ക്കാണ് പരിക്കേറ്റത്.  ബുധനാഴ്ച വൈകുന്നേരം നാലു മണിയോടെയാണ് സംഭവം.

ഇടതു സര്‍ക്കാറിന്റെ സ്ഥാനാരോഹണ ചടങ്ങിന്റെ ആഹ്ലാദ സൂചകമായി സിപിഎം പ്രവര്‍ത്തകര്‍ പൊട്ടിച്ച പടക്കം തെറിച്ച് ലീഗിന്റെ ഫഌക്‌സ് ബോര്‍ഡില്‍ കൊള്ളുകയും ഫഌക്‌സ് കത്തുകയും ചെയ്തു. ഇത് ചോദ്യം ചെയ്തപ്പോഴാണ് സംഘര്‍ഷമുണ്ടായത്. ഇതിനിടെ ഭര്‍ത്താവിനെയും മക്കളെയും അക്രമിക്കുന്നത് കണ്ട് തടയാനെത്തിയ സുഹറയെയും മര്‍ദ്ദിക്കുകയായിരുന്നെന്ന് ലീഗ് പ്രവര്‍ത്തകര്‍ പറഞ്ഞു. പരിക്കേറ്റ ലീഗ് പ്രവര്‍ത്തകരെ വടകരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സിപിഎം പ്രവര്‍ത്തകന്‍ വിനോദന് ചെവിക്കു താഴെ ഏറ്റ പരിക്ക് സാരമായതിനാല്‍ ഇദ്ദേഹത്തെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ തന്നെ ഫഌക്‌സ് ബോര്‍ഡുകള്‍ നശിപ്പിച്ചുവെന്ന പേരില്‍ ഇവിടെ ഇരു പാര്‍ട്ടികളും തമ്മില്‍ ചെറിയ തോതിലുള്ള തര്‍ക്കം ഉടലെടുത്തിരുന്നു. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് ബുധനാഴ്ചതെത സംഭവം. കറുക പ്രദേശത്ത് മനപ്പൂര്‍വ്വം അക്രമം നടത്തുന്നവരെ ഉടനെ അറസ്റ്റ് ചെയ്യണമെന്നു സിപിഎം പുതുപ്പണം ലോക്കല്‍ കമ്മിറ്റി ആവശ്യപ്പെട്ടു.

Related posts