സാധ്യത ഇന്ത്യക്ക്: സെവാഗ്

sp-sewagന്യൂഡല്‍ഹി: ഇത്തവണ ട്വന്റി-20 ലോകകപ്പ് നേടാന്‍ ഏറ്റവുമധികം സാധ്യത ഇന്ത്യക്കാണെന്ന് വിരേന്ദര്‍ സെവാഗ്. 99 ശതമാനവും ഇന്ത്യ കപ്പടിക്കാനാണ് സാധ്യത. എന്നാല്‍ ന്യൂസിലന്‍ഡ്, ദക്ഷിണാഫ്രിക്ക, വെസ്റ്റ് ഇന്‍ഡീസ് ടീമുകള്‍ കനത്ത വെല്ലുവിളിയാണ്- മുന്‍ വെടിക്കെട്ട് ഓപ്പണര്‍ മനസു തുറക്കുന്നു.

ആദ്യ മത്സരത്തില്‍ ന്യൂസിലന്‍ഡിനോടു തോറ്റതു കാര്യമാക്കേണെ്ടന്ന്, 2011ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ തോറ്റശേഷം ഏകദിന ലോകകപ്പ് നേടിയത് ചൂണ്ടിക്കാട്ടി സെവാഗ് പറയുന്നു. അതേസമയം, ആദ്യ ഇലവനില്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിംഗിനെ കളിപ്പിക്കാത്തത് തെറ്റാണെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തല്‍. അനുഭവസമ്പത്ത് ആവോളമുള്ള ഭാജി പന്തെറിയാനുണെ്ടങ്കില്‍ ടീമിനത് ഗുണംചെയ്യും. ഹര്‍ദിക് പാണ്ഡ്യയ്ക്കു പകരം അദേഹത്തെ കളിപ്പിക്കേണ്ടതാണ്. പാക്കിസ്ഥാനെതിരേ വിരാട് കോഹ്‌ലിയുടെ പ്രകടനത്തെ ആവോളം പുകഴ്ത്താനും സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ലോകകപ്പ് കമന്ററി സംഘത്തിലുള്ള സെവാഗ് മറന്നില്ല.

Related posts