എസി ഇട്ടതിന് ഭാര്യയെയും മകനെയും തല്ലിക്കൊന്നു; ഗൃഹനാഥന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം അങ്കമാലി കറുകുറ്റിയില്‍

AC1അങ്കമാലി: ഒരേ മുറിയില്‍ കിടന്നുറങ്ങുകയായിരുന്ന ഭാര്യയേയും, മകനേയും ഗൃഹനാഥന്‍ കമ്പി വടിഉപയോഗിച്ച് കൊലപ്പെടുത്തി. സംഭവത്തിന് ശേഷം ആത്മഹത്യക്ക് ശ്രമിച്ച ഗൃഹനാഥന്‍ പോളിനെ അങ്കമാലി പോലീസ് കസ്റ്റഡിയിലെടുത്തു.

അങ്കമാലി കറുകുറ്റി കേബിള്‍ നഗര്‍ പൈനാടത്ത് നടുവില്‍ വീട്ടില്‍ പോളിന്‍െറ ഭാര്യ മേരി (74), മകന്‍ പി.പി.തോമസ് (54) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച പുലര്‍ച്ചെ 1.30നാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. റിട്ട. റെയില്‍വേ ഓഫീസ് സൂപ്രണ്ടാണ് പോള്‍. പോളിന്‍െറ പെന്‍ഷന്‍ ഉപയോഗിച്ചാണ് കുടുംബത്തിന്റെ ചെലവ് നടത്തിയിരുന്നത്. ഗള്‍ഫിലായിരുന്ന തോമസിനെ ഭാര്യ ഉപേക്ഷിച്ച് പോയതിന് ശേഷം ജോലിയൊന്നുമില്ലാതെ തോമസ് കുടുംബത്തോടൊപ്പം  താമസിച്ച് വരികയായിരുന്നു.
AC2
എ.സി.ഉപയോഗിക്കുന്നതിനാല്‍  ഭീമമായ തുകയാണ് വൈദ്യുതി ബില്‍ അടച്ച് വന്നിരുന്നത്. ഇതേത്തുടര്‍ന്ന് എസി ഉപയോഗിക്കരുതെന്ന് പോള്‍ വീട്ടുകാരോട് നിര്‍ദ്ദേശിച്ചിരുന്നു. ഇതേ ചൊല്ലി വീട്ടില്‍ വഴക്കിടുന്നത് പതിവായിരുന്നു. അതിനിടെയാണ് ശനിയാഴ്ച പുലര്‍ച്ചെ പോള്‍ എഴുന്നേറ്റപ്പോള്‍ മേരിയും, മകനുമൊരുമിച്ച് എസി ഉപയോഗിച്ച് കിടന്നുറങ്ങുന്നതായി കണ്ടത്. തുടര്‍ന്നാണ് പറമ്പില്‍ കൃഷിക്കുപയോഗിക്കുന്ന കമ്പി ഉപയോഗിച്ച് പോള്‍ ഇരുവരുടേയും  തലക്കടിച്ച് കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു.

സംഭവം നടക്കുമ്പോള്‍ പോളിന്റെ ഗള്‍ഫിലുള്ള ഇളയമകന്‍ ജോണിയുടെ മകള്‍ തൊട്ടടുത്ത മുറിയില്‍ കിടന്നുറങ്ങുന്നുണ്ടായിരുന്നുവെങ്കിലും കുട്ടി സംഭവം അറിഞ്ഞിരുന്നില്ല. തോമസ് സംഭവ സമയത്ത് തന്നെ മരിച്ചു. മേരിയെ ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴിയാണ് മരിച്ചത്.

ഇരുവരുടെയും മൃതദേഹങ്ങള്‍ അങ്കമാലി എല്‍എഫ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും പിന്നീട് പോസ്റ്റ് മോര്‍ട്ടത്തിനായി ആലപ്പുഴ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടു പോയി. കൊലപാതകത്തിന് ശേഷം മറ്റ് മക്കളെ വിവരമറിയിക്കുകയും താന്‍ ഉടന്‍ ആത്മഹത്യചെയ്യുമെന്നും അറിയിച്ചു. അപ്രകാരം ബന്ധുക്കള്‍ അറിയിച്ച ്രപകാരം പോലീസ് എത്തിയാണ് പോളിനെ രക്ഷപ്പെടുത്തിയത്. പോള്‍ പോലീസ് കസ്റ്റഡിയിലാണ്. മറ്റ് മക്കള്‍: ജോണി, റീമ, ്രടീസ.

Related posts