കരുനാഗപ്പള്ളിയില്‍ മണ്ഡലത്തില്‍ രാവിലെ മുതല്‍ വന്‍ തിരക്ക്

klm-karunagapallyകരുനാഗപ്പള്ളി: മണ്ഡലത്തില്‍ രാവിലെ ഏഴോടെ തന്നെ വോട്ടെടുപ്പ് തുടങ്ങി. രാവിലെത്തെ ചാറ്റല്‍ മഴയിലാണ് വോട്ടര്‍മാര്‍ പോളിംഗ് ബൂത്തുകളിലേക്ക് എത്തിയത്. മിക്ക ബൂത്തുകളിലും രാവിലെ തന്നെ തിരക്കനുഭവപ്പെട്ടു. വേഗത്തിലാണ് ബൂത്തുകളില്‍ വോട്ട് രേഖപ്പെടുത്തി കഴിഞ്ഞ് വോട്ടര്‍മാര്‍ പുറത്ത് എത്തുന്നത്. ഇത് കാരണം വലിയ തിരക്ക് ബൂത്തുകളിലുണ്ടാകാന്‍ സാധ്യതയില്ല. യുഡിഎഫ് സ്ഥാനാര്‍ഥി സി.ആര്‍.മഹേഷ് തഴവ എവിബിഎച്ച്എസിലെ 61-ാം നമ്പര്‍ ബൂത്തില്‍ രാവിലെ ഏഴോടെ തന്നെ വോട്ട് രേഖപ്പെടുത്തിയ ശേഷമാണ് മണ്ഡലത്തിലെ മറ്റ് ബൂത്തുകള്‍ സന്ദര്‍ശിക്കാനായി പോയി.

എല്‍ഡിഎഫ് സ്ഥാനാര്‍ഥി ആര്‍.രാമചന്ദ്രന്‍ തൊടിയൂര്‍  യുപിഎസിലെ 161-ാം നമ്പര്‍ ബൂത്തില്‍ കുടംബസമ്മേതം എത്തി  രാവിലെ ഏഴോടെ  വോട്ട് രേഖപ്പെടുത്തി. പിന്നീട് ബൂത്ത് സന്ദര്‍ശിക്കാനായി പോയി. എന്‍ഡിഎ സ്ഥാനാര്‍ഥി വി.സദാശിവന്‍ ഓച്ചിറ ആര്‍വിഎസ്എംഎച്ച്എസില്‍ ഉച്ചയോടെ വോട്ട് രേഖപ്പെടുത്തി. രാവിലെ ബൂത്തുകള്‍ സന്ദര്‍ശിച്ച ശേഷമാണ് അദ്ദേഹം വോട്ട് രേഖപ്പെടുത്താനായി എത്തിയത്.

രണ്ട് ലക്ഷത്തി മൂവായിരത്തി ഇരു നൂറ്റി നാല്പത്തി നാല് വോട്ടര്‍മാര്‍ മണ്ഡലത്തിലുണ്ട്.ഇവരില്‍ 908356 പേര്‍ പുരുഷന്‍മാരും 104888 സ്ത്രീവോട്ടര്‍മാരുമാണ്.  33 പ്രശ്‌ന സാധ്യതയുള്ള ബൂത്തുകളാണ് ഉള്ളത്.തഴവ,തൊടിയൂര്‍,കുലശേഖരപുരം,ആലപ്പാട്  എന്നീ പഞ്ചായത്തുകളിലാണ് പ്രശ്‌ന സാധ്യത ബൂത്തുകള്‍. അതീവ പ്രശ്‌നസാധ്യതയുള്ള ബൂത്തുകള്‍ തഴവ,പാവുമ്പ,ശ്രായിക്കാട്,ആലുംപീടിക എന്നിവിടങ്ങളിലാണ്.ഇവിടെ കേന്ദ്രസേനയെ നിയോഗിച്ചിട്ടുണ്ട്.

വോട്ട് സമാധാനപരമായാണ് നടക്കുന്നത്. ഏഴ് സ്ഥാനാര്‍ഥികളാണ് കരുനാഗപ്പള്ളിയില്‍ ജനവിധി തേടുന്നത്.മുന്നണി സ്ഥാനാര്‍ഥികളെ കൂടാതെ ബിഎസ്പിയുടെ ഗോപാലകൃഷ്ണന്‍,പിഡിപിയുടെ മൈലക്കാട്ഷാ,എസ്ഡിപിഐയുടെ എ.കെ.സലാഹുദ്ദീന്‍,സ്വന്ത്രന്‍ രാമചന്ദ്രന്‍ എന്നിവരാണ് മത്സര രംഗത്തുള്ളത്.

Related posts