അവധിക്കാലം അപകടങ്ങളുടെ കാലമോ? നീന്താനിറങ്ങും മുമ്പ്, പ്ലീസ്… ഇതൊന്നു വായിക്കൂ…

KTM-SWIMINGകോട്ടയം: അവധിക്കാലം അപകടങ്ങളുടെ കാലം കൂടിയാണ്. വെള്ളത്തില്‍ വീണു നിരവധി കുട്ടുകളുടെ ജീവനാണ് അവധിക്കാലത്ത് നഷ്ടപ്പെടുന്നത്. അപകടത്തില്‍ നിന്നും രക്ഷപെടാന്‍ മാതാപിതാക്കളും കുട്ടികളും അറിഞ്ഞിരിക്കേണ്ട ചില നിര്‍ദേശങ്ങള്‍

* കുട്ടികള്‍ എവിടെ പോയാലും പോകുന്ന സ്ഥലത്തെക്കുറിച്ചു മാതാപിതാക്കളോടു കൃത്യമായി പറഞ്ഞിരിക്കണം. കുട്ടികള്‍ക്കു വേണ്ട നിര്‍ദേശങ്ങളും മാതാപിതാക്കള്‍ നല്കണം.

* പരിചയമില്ലാത്ത കുളങ്ങളിലും ജലാശയങ്ങളും ഇറങ്ങരുത്. കുറച്ചു നീന്തല്‍ പഠിച്ചു എന്നു കരുതി ആഴമേറിയ ജലാശയങ്ങളില്‍ ഇറങ്ങരുത്. അതു അപകടം വിളിച്ചു വരുത്തും.

* നീന്തല്‍ പഠിക്കുന്നതു പരിശീലകനോടൊപ്പം മാത്രമായിരിക്കണം. ചെറിയ സ്വിമ്മിംഗ് പൂളുകളിലും അഴം കുറഞ്ഞ കുളങ്ങളിലും നീന്തല്‍ പഠിക്കുന്നതാണ് ഉത്തമം.

*അവധിക്കാലങ്ങളില്‍ ഏറ്റവും കൂടുതല്‍ കുട്ടികള്‍ മരണപ്പെടുന്നതു പാറമടയിലെ വെള്ളത്തില്‍ കുളിക്കാനിറങ്ങുമ്പോഴാണ്. പരിചയമില്ലാത്ത പാറമടകളില്‍ ഒരിക്കലും ഇറങ്ങരുത്. വലിയ കുഴികള്‍ പാറമടകളില്‍ ഉണ്ടാകാം. ഈ കുഴികളിലെല്ലാം അപകടങ്ങള്‍ പതിയിരിക്കുന്നു.

* വിനോദസഞ്ചാരത്തിനു പോകുന്നവര്‍ പുഴയിലും ജലാശയങ്ങളിലും ഇറങ്ങുന്നതു കഴിവതും ഒഴിവാക്കണം. ബോട്ടില്‍ വിനോദയാത്രയ്ക്ക് പോകുന്നവര്‍ നിര്‍ബന്ധമായും ലൈഫ് ജാക്കറ്റുകള്‍ അണിയണം.

* ഡാമുകളില്‍ ഇറങ്ങുന്നതു ഒഴിവാക്കണം. ഡാമുകളിലെ പലഭാഗങ്ങളിലും ചെളി നിറഞ്ഞിട്ടുണ്ടാവാം. ഡാമിലേക്കിറങ്ങുന്നവര്‍ ചെളിയില്‍ വീണു പോകാനുള്ള സാധ്യതവളരെ കൂടുതലാണ്.

* നീന്തല്‍ നന്നായി അറിയാവുന്നവര്‍ മാത്രമേ കടലിലും പുഴകളിലും ഇറങ്ങാവു.

* മദ്യപിച്ച് ഒരിക്കലും വെള്ളത്തില്‍ ഇറങ്ങരുത്.

വിവരങ്ങള്‍ക്ക് കടപ്പാട്:

വി.വി. സുവികുമാര്‍,
അസിസ്റ്റന്റ്് ഫയര്‍ സ്‌റ്റേഷന്‍
ഓഫീസര്‍ കോട്ടയം.

Related posts