ഇവിടെ മൃഗങ്ങള്‍ക്കും രക്ഷയില്ല…

tcr-pothചാവക്കാട്: എടക്കഴിയൂര്‍ ബീച്ചില്‍ പോത്തുകള്‍ മൃഗീയമായി കൊല്ലപ്പെടുന്നതില്‍ ദുരൂഹത. കഴിഞ്ഞ രണ്ട് മാസത്തിനുള്ളില്‍ കൊല്ലപ്പെട്ടത് മൂന്ന് പോത്തുകള്‍. എടക്കഴിയൂര്‍ ഖാദിരിയ്യ ബീച്ചില്‍ കുറ്റിക്കാട്ടില്‍ ഹഖീമിന്റെ പോത്തുകളാണ് കൊല്ലപ്പെട്ടത്. പന്തല്‍ പണിക്കാരാനായ ഹഖീം അറവ് പ്രായമാകുമ്പോള്‍ വില്‍ക്കാന്‍ വാങ്ങിയ ഒന്നര വയസുള്ള ആറ് പോത്തുകളില്‍ മൂന്നെണ്ണമാണ് മൃഗീയമായി രീതിയില്‍ കൊല്ലപ്പെട്ടത്.

രണ്ട് മാസം മുമ്പാണ് ആദ്യ മൃഗം ചത്തത്. പോത്തിന്‍റെ നട്ടെല്ലിനും കാലുകള്‍ക്കും ശക്തമായ അടിയേറ്റ് എഴുന്നേല്‍ക്കാനാവാതെ കിടന്നുരുണ്ട പോത്ത് പിറ്റേദിവസമാണ് ചത്തത്. രണ്ടാമത്തെ മൃഗം വധിക്കപ്പെട്ടത് രണ്ടാഴ്ച്ചക്കു മുമ്പാണ്. കടപ്പുറത്തെ കാറ്റാടിക്കു സമീപം പുല്‍ തിന്നാല്‍ കെട്ടിയിട്ട പോത്ത് കാറ്റാടി മരത്തില്‍ കെട്ടിത്തൂക്കിയ നിലയിലാണ് കാണപ്പെട്ടത്.

മൂന്നാമത്തെ മൃഗം കഴിഞ്ഞ ഞായറാഴ്ച്ചയാണ് ചത്തത്. കണ്ണില്‍ നിന്ന് ശക്തമായ രീതിയില്‍ രക്തവും വെള്ളവുമൊഴുക്കി ജീവന്‍ വെടിഞ്ഞ പോത്തീന്‍റെ മലദ്വാര ഭാഗത്ത് നിന്ന് രക്തവാര്‍ച്ചയുമുണ്ടായിട്ടുണ്ട്. ഉച്ചക്ക് പോത്തുകള്‍ക്ക് വെള്ളം നല്‍കിയിരുന്നു. രാത്രി ഹഖീം പരിശോധിക്കാനത്തെിയപ്പോഴാണ് സംഭമറിയുന്നത്. തുടര്‍ച്ചയായി മൂന്ന് പോത്തുകള്‍ വിവിധ രീതിയില്‍ ക്രൂരമായി കൊല്ലപ്പെട്ടതോടെ സംശയത്തിലായ നാട്ടുകാരുടെ നിര്‍ബന്ധത്തെ തുടര്‍ന്ന് ഹഖീം ചാവക്കാട് പൊലീസില്‍ പരാതി നല്‍കി.

Related posts