ഉണങ്ങി ചിതലരിച്ചു നില്ക്കുന്ന വൃക്ഷങ്ങള്‍ യാത്രക്കാര്‍ക്ക് അപകടഭീഷണിയായി

PKD-MARAMചിറ്റൂര്‍: മൂലക്കട മുതല്‍ കമ്പാലത്തറവരെ റോഡിനിരുവശത്തും ഉണങ്ങി ചിതലരിച്ചു നില്ക്കുന്ന വൃക്ഷങ്ങള്‍ ഇതുവഴി സഞ്ചരിക്കുന്നവര്‍ക്ക് അപകടഭീഷണിയായി. കാറ്റുവീശുമ്പോള്‍ മരക്കൊമ്പുകള്‍ റോഡില്‍ വാഹനങ്ങള്‍ക്കു മീതെ പൊട്ടിവീഴുന്നത് നിത്യസംഭവമാണ്.ഇക്കഴിഞ്ഞദിവസം പൊള്ളാച്ചിയിലേക്കു പോകുന്ന കാറിനു മുകളില്‍ മരക്കൊമ്പു പൊട്ടി വീണു ഭാഗികമായി കാറിന്റെ മേല്‍ഭാഗം തകര്‍ന്നിരുന്നു. മൂന്നു കിലോമീറ്റര്‍ ദൂരത്തിനിടെ അമ്പതോളം ഉണക്കമരങ്ങളാണ് ഭീഷണിയാകുന്നത്.കന്നിമാരി വാണിജ്യനികുതി ചെക്കുപോസ്റ്റിനു സമീപത്ത് വന്‍വൃക്ഷങ്ങളാണ് റോഡിലേക്കു ചെരിഞ്ഞുനില്ക്കുന്നത്.

അമ്പതോളം സ്വകാര്യബസുകളും വിനോദസഞ്ചാരികളുടെ വാഹനങ്ങളും തുടര്‍ച്ചയായി പോകുന്ന വഴിയിലാണ് റോഡിന് ഇരുവശത്തും ബലക്ഷയമുണ്ടായ വൃക്ഷങ്ങള്‍ നില്ക്കുന്നത്.പൊള്ളാച്ചിയില്‍നിന്നും തൃശൂരിലേക്കാണ് രാത്രി സമയത്ത് കൂടുതല്‍ ചരക്കുലോറികള്‍ സഞ്ചരിക്കുന്നത്. അപകടാവസ്ഥയിലുള്ള മരങ്ങള്‍ മുറിച്ചുമാറ്റണമെന്ന യാത്രക്കാരുടെ ആവശ്യപ്പെടുമ്പോള്‍ വനംവകുപ്പിന്റെ അനുമതി വേണമെന്ന മുടന്തന്‍ന്യായം പറഞ്ഞ് ബന്ധപ്പെട്ട പൊതുമരാമത്ത് അധികൃതര്‍ നീട്ടിക്കൊണ്ടുപോകുന്നതില്‍് പ്രതിഷേധം ശക്തമാണ്.

Related posts