ഉദ്യോഗസ്ഥരുടെ അനാസ്ഥ: ആദിവാസി യുവാവിന് നീതി നിഷേധിക്കപ്പെട്ടു

pkd-adivasiഅഗളി: ഉദ്യോഗസ്ഥരുടെ അനാസ്ഥയില്‍ അട്ടപ്പാടിയിലെ ആദിവാസി യുവാവിന് നീതിനിഷേധിക്ക പ്പെടുന്നു. ട്രാക്ടറില്‍ നിന്ന് വീണ് പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഷോളയൂര്‍ പഞ്ചായത്തിലെ വലിയകോളനിയിലെ രവികുമാര്‍(24)ന് ന്യായമായും ലഭിക്കേണ്ട അപകട ഇന്‍ഷൂറന്‍സ് തുകയും മറ്റ് ആനുകൂല്യവുമാണ് അധികൃതരുടെ നിരുത്തരവാദപരമായ സമീപനത്താല്‍ നഷ്ടമാകുന്നത്. 2015 ജൂണ്‍ എട്ടിനാണ് അപകടം സംഭവിച്ചത്. അപകടത്തില്‍ കാലിന് ഗുരുതര പരിക്കേല്‍ക്കു കയായിരുന്നു.

അപകടം നടന്ന് ഏകദേശം പത്തുമാസം ആവുമ്പോഴും അപകട ഇന്‍ഷൂറന്‍സിന് അപേക്ഷിക്കാ ന്‍പോലും കഴിയാത്ത അവസ്ഥയിലാണ് ഈ യുവാവ്. അപകടം നടന്ന അന്ന് കോട്ടത്തറ ആശുപത്രിയില്‍ രവികുമാറിനെ പ്രവേശിപ്പിച്ചെങ്കിലും അപകടവിവരം പോലീസിനെ അറിയിച്ചിരുന്നില്ല. ഇതാണ് ഇന്‍ഷൂറന്‍സ് ക്ലെയിം ചെയ്യാന്‍ കഴിയാത്തതിന് അധികൃതര്‍ സാങ്കേതിക കാരണമായി പറയുന്നത്.

ആശുപത്രി ജീവനക്കാരുടെ ചുമതലയാണ് അപകടവിവരം പോലീസില്‍ അറിയിക്കുക എന്നത്. കോട്ടത്തറ ആശുപത്രിയില്‍നിന്ന് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോയ രവികുമാറിന് ഏഴ് മാസം മെഡിക്കല്‍കോളജിലെ തീവ്രപരിചരണ വിഭാഗത്തില്‍ കിടക്കേണ്ടിവന്നു. വലതുകാല് പൂര്‍ണമായും തകര്‍ന്ന നിലയിലാണെന്നും ഇത് മുറിച്ചു മാറ്റണമെന്നുമാണ് ഡോക്ടര്‍മാര്‍ പറയുന്നത്. നിര്‍ധനരായ ഈ കുടുംബത്തിന്റെ ഏക ആശ്രയം രവികുമാറാണ്.  അമ്മ നേരത്തെ മരിച്ചു, അച്ഛന്‍ മാത്രമാണ് തുണ.

ട്രാക്ടര്‍ ഉടമയോ തോട്ടം ഉടമയോ രവിയുടെ കുടുംബത്തിന് യാതൊരു ധനസഹായവും നല്‍കി യിട്ടില്ല. പ്രദേശത്തെ സാമൂഹ്യ സന്നദ്ധ സംഘടനകളും മറ്റും ഈ കുടുംബത്തിന് ചെറിയ സാമ്പത്തിക സഹായങ്ങള്‍ ചെയ്യുന്നുണ്ട്.  അട്ടപ്പാടി ഊരുകളില്‍ എസ്.സി എസ്.ടി പ്രൊമോട്ടര്‍മാരുള്‍പ്പെടെ നിരവധി യാളുകള്‍ ആദിവാസി ക്ഷേമത്തിനായി പ്രവര്‍ത്തിക്കു ന്നുണ്ടെങ്കിലും നാളിതുവരേയായും രവികുമാറിന് ലഭിക്കേണ്ട സര്‍ക്കാര്‍ മറ്റ് ഇന്‍ഷൂറന്‍സ് ആനുകൂല്യങ്ങള്‍ എന്നിവ നേടിയെടുക്കാന്‍ ആരും മുന്‍കൈയ്യെടുത്തില്ല. പ്രദേശത്തെ സാമൂഹ്യ പ്രവര്‍ത്തകരുടെ ഇടപെടലിനെ തുടര്‍ന്ന് ഇന്നലെയാണ് അഗളി പോലീസില്‍ പരാതി നല്‍കിയത്.

Related posts