കഥയല്ലിത് ജീവിതം! വീട്ടുകാരും നാട്ടുകാരും മരിച്ചെന്നു കരുതിയ സൈനികന്‍ ഏഴു വര്‍ഷത്തിനുശേഷം തിരിച്ചെത്തി

javanആള്‍വാര്‍: വീട്ടുകാരും നാട്ടുകാരും മരിച്ചെന്നു കരുതിയ സൈനികന്‍ ഏഴു വര്‍ഷത്തിനുശേഷം തിരിച്ചെത്തി. രാജസ്ഥാനിലെ ആള്‍വാറിലാണ് സിനിമയെ വെല്ലുന്ന സംഭവം അരങ്ങേറിയത്

ഡെറാഡൂണ്‍ 66 ആര്‍മേഡ് റെജിമെന്റില്‍ സൈനികനായ ധരംവീര്‍ സിംഗിനെ ഏഴു വര്‍ഷം മുമ്പാണ് കാണാതായത്. ഉത്തരാഖണ്ഡിലെ ചക്രത്തയില്‍നിന്നു ഡെറാഡൂണിലേക്കു വാഹനം ഓടിക്കുന്നതിനിടെയുണ്്ടായ അപകടത്തിലാണ് ധരംവീറും മറ്റു രണ്്ടുപേരും അപകടത്തില്‍പ്പെട്ടത്. ഇവര്‍ സഞ്ചരിച്ചിരുന്ന സൈനിക വാഹനം ഡിവൈഡറില്‍ ഇടിച്ചു മറിയുകയായിരുന്നു. അപകടത്തില്‍പ്പെട്ട മറ്റു രണ്്ടു പേര്‍ സൈനിക കേന്ദ്രത്തില്‍ തിരിച്ചെത്തിയെങ്കിലും ധരംവീര്‍ “അന്തരീക്ഷത്തില്‍ അപ്രത്യക്ഷനായി’.

2009ല്‍ കാണാതായ ഇദ്ദേഹത്തെ കുറിച്ച് പിന്നീട് വിവരം ലഭിക്കാത്തതിനാല്‍ മൂന്നു വര്‍ഷത്തിനുശേഷം 2012ല്‍ ധരംവീര്‍ മരിച്ചതായി സൈനിക വിഭാഗം പ്രഖ്യാപിച്ചു, സര്‍ട്ടിഫിക്കറ്റും നല്‍കി. എന്നാല്‍ കഴിഞ്ഞദിവസം ധരംവീര്‍ വീട്ടില്‍ തിരിച്ചെത്തി. ഇതിനുശേഷമാണ് സിനിമയെ വെല്ലുന്ന സംഭവകഥ ഇയാള്‍ വെളിപ്പെടുത്തിയത്.

ഏഴു വര്‍ഷം മുമ്പ് ഡെറാഡൂണിലുണ്്ടായ അപകടത്തെ അതിജീവിച്ചെങ്കിലും ധരംവീറിന് ഓര്‍മ നഷ്ടമായിരുന്നു. അതിനുശേഷം സംഭവിച്ചതിനെ കുറിച്ച് അദ്ദേഹത്തിന് ഓര്‍മയില്ല. എന്നാല്‍ കഴിഞ്ഞ ആഴ്ച ഹരിദ്വാറില്‍ ഭിക്ഷ യാചിച്ചുകൊണ്്ടിരിക്കെ ഇദ്ദേഹത്തെ വാഹനമിടിച്ചു. ഉടന്‍തന്നെ പ്രദേശവാസികള്‍ ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചു. വാഹനമിടിച്ചു പരിക്കേറ്റെങ്കിലും അപകടത്തോടെ ധരംവീറിന് ഏഴു വര്‍ഷം മുമ്പ് നഷ്ടമായ ഓര്‍മ തിരിച്ചുകിട്ടി. അപകടമുണ്്ടാക്കിയ ആള്‍ നല്‍കിയ 500 രൂപ ഉപയോഗിച്ചാണ് ധരംവീര്‍ വീട്ടിലെത്തിയത്.

ഏഴു വര്‍ഷം മുമ്പ് പൊടിക്കുഞ്ഞുങ്ങളായിരിരുന്ന മക്കള്‍ വളര്‍ന്നുപോയതാണ് ഇപ്പോള്‍ ഉണ്്ടായിരിക്കുന്ന ഏറ്റവും വലിയ മാറ്റമെന്ന് ഓര്‍മ തിരിച്ചുകിട്ടിയതിനെ കുറിച്ച് ധരംവീര്‍ പ്രതികരിച്ചു. ഇദ്ദേഹത്തിന്റെ പെണ്‍മക്കള്‍ 12ലും പത്തിലുമാണ് പഠിക്കുന്നത്. കൂടുതല്‍ ചികിത്സകള്‍ക്കായി ധരംവീറിനെ ജയ്പൂരിലേക്കു കൊണ്്ടുപോകാന്‍ ഒരുങ്ങുകയാണ് കുടുംബം.

Related posts