പത്തനാപുരം: മലമുകളില്‍ കരനെല്‍കൃഷിയില്‍ കനകം വിളയിച്ച് മാതൃകയാകുകയാണ് ഒരുവീട്ടമ്മ. പട്ടാഴിഗ്രാമപഞ്ചായത്തിലെ പനയനം വാര്‍ഡിലെ മരുതമല പുളിത്തുണ്ടില്‍ വീട്ടില്‍ഭവാനി(65)യാണ് പ്രകൃതിയോടും,കാട്ടുമൃഗങ്ങളോടും പടവെട്ടി കൃഷിയില്‍ നൂറുമേനി വിളവ് കൊയ്യുന്നത്. കാട്ടുമൃഗശല്യം രൂക്ഷമായതോടെ പ്രദേശത്തുള്ളവര്‍ കാര്‍ഷികവൃത്തി ഉപേക്ഷിച്ചിട്ട്‌വര്‍ഷങ്ങളാകുന്നു.
ഇതിനിടെ കഴിഞ്ഞ വര്‍ഷം വാര്‍ഡംഗവും ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റുമായ മീനം രാജേഷി ന്റെയും,കൃഷി ഓഫീസര്‍ പ്രദീപിന്റെയും പ്രേരണയും പിന്തുണയും കൂടിയായതോടെ ഭവാനിയമ്മ പുതിയഉദ്യമത്തിന്തയാറെടുക്കുകയായിരുന്നു.മരുതമലയോട് ചേര്‍ന്ന അന്‍പത് സെന്റ് പുരയിടത്തില്‍ ഇല്ലാത്ത വിളകളൊന്നുമില്ല.നെല്ലിന് പുറമേവാഴ,ചേന,ചേമ്പ്,കിഴങ്ങ്,കാച്ചില്‍ തുടങ്ങി മഞ്ഞള്‍ വരെ ഇവിടെകൃഷിചെയ്യുന്നുണ്ട്.വാനരശല്യവും,കാട്ടുപന്നിയുടെ ശല്യവും മറികടന്നാണ് കൃഷിയില്‍ ഈവീട്ടമ്മ വിജയഗാഥ രചിച്ചത്.കൃഷിക്ക് ജലം ലഭ്യമാക്കാന്‍ വലിയ വെല്ലുവിളിയെഅതിജീവിച്ചതാകട്ടെ തലച്ചുമ ടായി വെള്ളം ചുമന്നും.
കരനെല്‍കൃഷിയുടെകൊയ്ത്തുത്സവംഉദ്ഘാടനംചെയ്യാനെത്തിയഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മീനം രാജേഷ് ജലസേചനത്തിനുള്ള സൗകര്യം ഒരുക്കി നല്‍കാമെന്ന് ഉറപ്പ്‌നല്‍കിയിട്ടുണ്ട്.ജൈവവളങ്ങള്‍ മാത്രമുപയോഗിച്ചുള്ള കൃഷിയില്‍ പ്രതീക്ഷയില്‍ കവിഞ്ഞ വിളവുണ്ടാക്കാന്‍ കഴിഞ്ഞുവെന്ന് ഈ വീട്ടമ്മ സാക്ഷ്യപ്പെടുത്തുന്നു. ഓണക്കാലത്ത്പഞ്ചായത്തിന്റെ ഓണവിപണിയില്‍ തൊള്ളായിരം രൂപയ്ക്കാണ് ഈകൃഷിയിടത്തിലെഒരുവാഴക്കുലവിറ്റുപോയത്. പരീക്ഷണാര്‍ഥം മലമുകളില്‍ കൃഷിയിറക്കാനായി ഉമ ഇനത്തില്‍പെട്ട നെല്‍വിത്താണ് കൃഷിവകുപ്പില്‍ നിന്നും ഭവാനിയമ്മയ്ക്ക് നല്‍കിയത്.അപ്രതീക്ഷിതമായി വിളവുണ്ടാക്കാന്‍ കഴിഞ്ഞതോടെ കൂടുതല്‍ ആളുകളില്‍ കരനെല്‍ കൃഷിവ്യാപിപ്പിക്കാനുള്ള ലക്ഷ്യത്തി ലാണ് പഞ്ചായ ത്തധികൃതര്‍.