കാലം ഹൈടെക്കെങ്കിലും മുള ഉത്പന്നങ്ങള്‍ക്ക് ഇപ്പോഴും നല്ല ഡിമാന്റാണെന്ന് അളകര്‍ സ്വാമിയും ഭാര്യ ലക്ഷ്മിയും

fb-mulaമുണ്ടക്കയം: കാലം ഹൈടെക്കിലേക്ക് കടന്നപ്പോഴും ഈറ്റയിലും മുളയിലും നിര്‍മിക്കുന്ന വിവിധ ഉത്പന്നങ്ങള്‍ വിറ്റഴിച്ചു ഉപജീവനമാര്‍ഗം കണ്ടെത്തുകയാണ്  മൂഴിക്കല്‍ കുറ്റിക്കയത്ത് പുത്തന്‍പുരക്കല്‍ അളകര്‍ സ്വാമിയും (69) ഭാര്യ ലക്ഷ്മി (67)യും. ഈറ്റയിലും മുളയിലും നിര്‍മിക്കുന്ന വിവിധതരം കൊട്ട, മുറം, ഡെക്കറേഷന്‍പാളി കള്‍ എന്നിവയ്‌ക്കെല്ലാം ഇപ്പോഴും ഡിമാന്‍ഡ് കുറവില്ലെന്നാണ് ഇവരുടെ അഭിപ്രായം. മേഖലയിലെ സ്വകാര്യ വ്യക്തികള്‍ കൃഷി ചെയ്യുന്ന മുളകള്‍, ഈറ്റ എന്നിവ വിലയ്‌ക്കെ ടുത്തു ദിവസങ്ങളോളം ജോലി ചെയ്താണ്  ഉത്പന്നങ്ങള്‍ നിര്‍മി ക്കുന്നത്.

ചങ്ങനാശേരി, കോട്ടയം, പൊന്‍കുന്നം, കറുകച്ചാല്‍ ചന്തക ളില്‍ എത്തി മൊത്തമായി വില്‍പ്പന നടത്തുകയാണ്. ഒരു മുറത്തിന് 80 രൂപ എന്ന വിലയിലാണ് കച്ചവടം നടത്തുന്നത്.  ഇത് അവര്‍ ചില്ലറ വില്‍പ്പന നടത്തുന്നത് 125 രൂപ യ്ക്കാണ്. തങ്ങള്‍ ദിവസങ്ങളോളം ജോലി ചെയ്താല്‍ ലാഭമായി ലഭിക്കുന്നത് പത്തു രൂപ മുതല്‍ ഇരുപതു രൂപ വരെയാണങ്കിലും ജീവിതമാര്‍ഗം ഇതായതിനാല്‍ ഉപേക്ഷിക്കാന്‍ തോന്നുന്നില്ലെ ന്നാണ് അളകര്‍ സ്വാമിയുടെ അഭിപ്രായം.

പ്ലാസ്റ്റിക്, ഫൈബര്‍ ഉത്പന്ന ങ്ങള്‍ സജീവമായി വിപണിയി ലായിട്ടുണ്ടെങ്കിലും ഈറ്റ, മുള ഉത്പന്നങ്ങളുടെ ഗുണമ റിയുന്നവര്‍ ഇത് ഉപേക്ഷിക്കാറില്ല. അതാണ് ഇപ്പോഴും  പിടിച്ചുനില്‍ ക്കാന്‍ കഴിയുന്നതെന്ന് ഇവര്‍ പറയുന്നു. പ്ലാസ്റ്റിക് കുട്ടകളും മുറങ്ങളും ഉപയോഗ ത്തില്‍ കാന്‍സര്‍ അടക്കമുള്ള രോഗങ്ങള്‍ ഉണ്ടാക്കു മെന്നു വൈദ്യശാസ്ത്രം പറയുമ്പോ ഴും ഇത് ഉപയോഗിക്കുന്നവര്‍ പലരുമുണ്ടെങ്കിലും പഴമക്കാര്‍ ഇപ്പോഴും തേടിയെത്തുന്നത് ഈറ്റയുടെയും മുളയുടെയും ഉത്പന്നങ്ങളാണ്. ചന്തകളില്‍ കര്‍ക്കടക മാസത്തിലെ പ്രധാന കച്ചവടവും ഇതുതന്നെയായ തിനാല്‍ ആകെ  വരുമാനം കിട്ടുന്ന മാസം ഇതുതന്നെ.

മുറം നിര്‍മാണത്തിനും കച്ചവട ത്തിനുമായി  അര നൂറ്റാണ്ടു മുമ്പാ ണ് അളകര്‍സ്വാമി തമിഴ്‌നാട് പളനിയില്‍നിന്നും മൂഴിക്കലെ ത്തുന്നത്.  വിവാഹിതനാവുകയും നാലുമക്കളുടെയും പഠനം, വിവാഹം  തുടങ്ങി എല്ലാ ചെലവു കളും മുറം, കൊട്ട കച്ചവടത്തിലൂടെയാണ് നടത്തിപ്പോന്നിരുന്നത്. സീസണ്‍ കഴിയുമ്പോള്‍ വരുമാനം കുറയും. പിന്നീട് പലിശക്കാരില്‍നിന്നും പണം കടംവാങ്ങി ചെലവുകള്‍ നടത്തുമെങ്കിലും പിന്നീട് കടം വീട്ടുന്നത് തന്റെ കുടുംബ തൊഴിലിലെ വരുമാനത്തിലൂ ടെയാണെന്നു പറയുമ്പോള്‍ അളകര്‍സ്വാമിയുടെ ചുക്കിച്ചു ളിഞ്ഞ മുഖത്ത്  അഭിമാനത്തിന്റെ തിളക്കം.

Related posts