കുടിവെള്ളത്തിനായി വോട്ട് ബഹിഷ്കരിക്കാന്‍ കരീത്ത നിവാസികള്‍

alp-votebhahishkaranamപൂച്ചാക്കല്‍: വോട്ടു ചെയ്യാന്‍ ഇത്തവണ കരീത്തറ നിവാസികള്‍ പോളിംഗ് ബൂത്തിലേക്കെത്തില്ല. കുടിവെളളമെത്തിച്ചാല്‍ വോട്ടുചെയ്യാം എന്ന നിലപാടിലാണു കോളനി നിവാസികള്‍. പാണാവളളി പഞ്ചായത്ത് 11-ാം വാര്‍ഡിലെ കരീത്ത കോളനി നിവാസികളാണു വോട്ട് ബഹിഷ്കരണവുമായി രംഗത്തുവന്നിരിക്കുന്നത്. പ്രദേശത്തു കുടിവെളളം ലഭിച്ചിട്ടു മാസങ്ങള്‍ കഴിഞ്ഞു. കുടിവെളള പ്രശ്‌നത്തിനു ഒരു പരിഹാരം ലഭിച്ചാല്‍ മാത്രമേ വോട്ട് ചെയ്യുകയുളളുവെന്ന തീരുമാനത്തില്‍ത്തന്നെ ഉറച്ചു നില്ക്കൂകയാണ് കോളനി നിവാസികള്‍. പ്രദേശത്ത് പോസ്റ്റ്‌റുകള്‍ പതിപ്പിച്ചും വോട്ടഭ്യര്‍ഥനയുമായെത്തുന്ന സ്ഥാനാര്‍ഥികളോടു നേരിട്ടു പറഞ്ഞുമാണു പ്രതിഷേധത്തിന്റെ പ്രചരണം നടത്തുന്നത്. കുടിവെളള പ്രശ്‌നം നേരിട്ടു കുടുതലായി അനുഭവിക്കുന്ന വീട്ടമ്മമാരാണു പ്രതിക്ഷേധ പ്രചരണത്തിനു മുന്നില്‍ നില്ക്കുന്നത്.

തീരദേശമായ കരീത്തറ കോളനിയില്‍ മത്സ്യത്തൊഴിലാളികളടക്കം പതിനഞ്ചോളം വീട്ടുകാരാണു കുടിവെളളം പ്രശ്‌നം അനുഭവിക്കുന്നത്. വേനല്‍ച്ചൂട് കടുത്തതോടെ കിണറുകളിലേയും കുളങ്ങളിലേയുംവെളളം വറ്റിയതിനാല്‍ കോളനി നിവാസികള്‍കള്‍ക്കു കുടിവെളളം കിട്ടാക്കനിയാണ്. പാണാവളളി പഞ്ചായത്തുവക നീലം കുളങ്ങരയില്‍ സ്ഥാപിച്ചിട്ടുളള ജലസംഭരണിയില്‍ നിന്നാണു കുടിവെളളം ഇവിടെ എത്തിയിരുന്നത്. കിലോമീറ്ററോളം ദൂരംതാണ്ടി പൈപ്പിലൂടെ വെളളമെത്തുന്നതു നൂലുപോലെയാണ്. രാത്രി സമയങ്ങളില്‍ മാത്രംവെളളം വരുന്നതിനാല്‍ വെളളം എടുക്കുവാനോ ശേഖരിച്ചു വയ്ക്കുവാനോ കോളനി നിവാസികള്‍ക്കു സാധിക്കുന്നില്ല. മറ്റു സ്ഥലങ്ങളില്‍ നിന്നും വളളത്തില്‍ പാത്രങ്ങളുമായി കൊണ്ടുവരുന്ന വെളളമാണ് പ്രാഥമിക ആവശ്യങ്ങള്‍ക്കുപോലും ഉപയോഗിക്കുന്നത്.

വര്‍ഷങ്ങള്‍ക്കുമുമ്പ് സ്ഥാപിച്ച പൈപ്പുകള്‍ പല സ്ഥലങ്ങളിലും പൊട്ടിയും പൊളിഞ്ഞും കിടക്കുകയാണ്. അധിക സമ്മര്‍ദംമൂലം പൈപ്പ് പൊട്ടാതിരിക്കാന്‍ സമ്മര്‍ദം കുറച്ച് പമ്പിംഗ് നടത്തുന്നതും ജല ലഭ്യതയ്ക്കു പ്രശ്‌നമായി വരുന്നു. ജപ്പാന്‍ കുടിവെളളം തീരദേശങ്ങളിലെ ടാപ്പുകളില്‍ പലപ്പോഴും എത്തുന്നില്ല. ഉള്‍പ്രദേശവാസികള്‍ ഹൗസ് കണക്ഷന്‍ വാല്‍വില്‍ മോട്ടോര്‍ ഘടിപ്പിച്ച് ജലം എടുക്കുന്നു എന്നാണ് ഇതിനു കാരണമായി അധികൃതര്‍ പറയുന്നത് .

Related posts