ക്ഷേമം തന്നെ ബ്രോ! ക്ഷേമ പെന്‍ഷനുകള്‍ മാസം ആയിരം രൂപയായി വര്‍ധിപ്പിച്ചും തൊഴിലുറപ്പ് പദ്ധതിയില്‍ ചേര്‍ന്നവര്‍ക്ക് സൗജന്യ റേഷന്‍ പ്രഖ്യാപിച്ചും ഇടതുമുന്നണി സര്‍ക്കാരിന്റെ പ്രഥമ ബജറ്റ്

bujetതിരുവനന്തപുരം: ക്ഷേമ പെന്‍ഷനുകള്‍ മാസം ആയിരം രൂപയായി വര്‍ധിപ്പിച്ചും തൊഴിലുറപ്പ് പദ്ധതിയില്‍ ചേര്‍ന്നവര്‍ക്ക് സൗജന്യ റേഷന്‍ പ്രഖ്യാപിച്ചും ഇടതുമുന്നണി സര്‍ക്കാരിന്റെ പ്രഥമ ബജറ്റ്. ബജറ്റ് അവതരണം ധനമന്ത്രി തോമസ് ഐസക് നിയമസഭയില്‍ തുടരുകയാണ്.

സാമ്പത്തികമാന്ദ്യം മറികടക്കാന്‍ മാന്ദ്യവിരുദ്ധ പാക്കേജ് ബജറ്റില്‍ പ്രഖ്യാപിച്ചു. 20,000 കോടി രൂപയാണ് പാക്കേജിലുള്ളത്. ഈ വര്‍ഷം ഇതില്‍ 2,500 കോടി ചെലവാക്കും. റോഡുകള്‍ക്കും മറ്റും സ്ഥലമേറ്റെടുക്കാന്‍ വേണ്ട 8,000 കോടി ഉള്‍പ്പെടുത്തിയാണ് പാക്കേജ് പ്രഖ്യാപിച്ചിരിക്കുന്നത്.

ക്ഷേമ പെന്‍ഷനുകള്‍ ഉയര്‍ത്തി നിരവധി ജനക്ഷേമ പദ്ധതികളും ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. 60 വയസ് പൂര്‍ത്തിയാക്കിയ മുഴുവന്‍ തൊഴിലാളികള്‍ക്കും പെന്‍ഷന്‍, മുഴുവന്‍ പെന്‍ഷനുകളും ബാങ്ക് വഴി വിതരണം ചെയ്യും, പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് വീടും സ്ഥലവും വാങ്ങാന്‍ പണം തുടങ്ങി നിരവധി ജനക്ഷേമ പദ്ധതികളും ധനമന്ത്രി പ്രഖ്യാപിച്ചു.

യുഡിഎഫ് സര്‍ക്കാരിന്റെ വയല്‍ നികത്തല്‍ വ്യവസ്ഥ റദ്ദാക്കി, നാളികേര വികസനത്തിന് 1,000 കോടി, നെല്‍സംഭരണത്തിന് 385 കോടി, റബര്‍ ഉത്തജന പാക്കേജ് തുടരും, റബര്‍ വിലസ്ഥിരതാ ഫണ്ടിലേക്ക് 500 കോടി തുടങ്ങി കാര്‍ഷിക മേഖലയെ ഊര്‍ജിതമാക്കാനുള്ള പദ്ധതികളും സര്‍ക്കാര്‍ പ്രഖ്യാപിച്ചു.

ബജറ്റിലെ പ്രധാന നിര്‍ദേശങ്ങള്‍

* സാമ്പത്തികമാന്ദ്യം മറികടക്കാന്‍ പ്രത്യേക നിക്ഷേപ പദ്ധതി
* 12,000 കോടി രൂപയുടെ മാന്ദ്യവിരുദ്ധ പാക്കേജ്
* എല്ലാ ക്ഷേമ പെന്‍ഷനുകള്‍ ഉയര്‍ത്തും
* 60 കഴിഞ്ഞ മുഴുവന്‍ തൊഴിലാളികള്‍ക്കും പെന്‍ഷന്‍
* പെന്‍ഷനുകള്‍ ബാങ്ക് വഴിയാക്കും
* കുടിശിക ഓണത്തിനു മുമ്പ് കൊടുത്തു തീര്‍ക്കും
* എല്ലാ സാമൂഹിക പെന്‍ഷനുകളും 1,000 രൂപയാക്കും
* തൊഴിലുറപ്പ് പദ്ധതിയില്‍പെട്ടവര്‍ക്ക് ആരോഗ്യപദ്ധതി
* പട്ടികവര്‍ഗക്കാര്‍ക്ക് വീടും സ്ഥലവും വാങ്ങാന്‍ 450 കോടി
* അഗതികള്‍ക്കുള്ള ആശ്രയപദ്ധതി വിപുലീകരിക്കും
* പണി പൂര്‍ത്തിയാകാത്ത വീടുകള്‍ക്ക് പ്രത്യേക പദ്ധതി
* വീടൊന്നിന് രണ്ടു ലക്ഷം രൂപ സഹായം
* ഭൂമിയില്ലാത്തവര്‍ക്ക് മൂന്നു സെന്റ് വീതമെങ്കിലും നല്കും
* ഭൂമി ഏറ്റെടുക്കുന്നതിന് 8,000 കോടി
* അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ക്കായി 20,000 കോടിയുടെ പാക്കേജ്
* അടിസ്ഥാന സൗകര്യ വികസനത്തിന് പ്രത്യേക ഫണ്ട്
* പെട്രോള്‍ സെസസും മോട്ടോര്‍ വാഹന നികുതിയുടെ ഒരു ഭാഗവും ഫണ്ടിലേക്ക്
* ഭിന്നശേഷിക്കാരുടെ ക്ഷേമത്തിന് 68 കോടി
* അന്ധര്‍ക്ക് സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കാന്‍ പരിശീലനത്തിന് ഒന്നരകോടി
* മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളുകള്‍ക്ക് 100 കോടി
* എട്ടാംക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് സൗജന്യ യൂണിഫോം
* ഇതരസംസ്ഥാന തൊഴിലാളികള്‍ക്കായി നിയമനിര്‍മാണം
* മുന്നോക്ക വികസന കോര്‍പറേഷന് 35 കോടി രൂപ
* കെഎസ്ഡിപിയുടെ കീഴില്‍ പൊതുമേഖലയില്‍ മരുന്നു നിര്‍മാണ കമ്പനി
* വിഴിഞ്ഞം പുനരധിവാസം സര്‍ക്കാര്‍ ഏറ്റെടുക്കും
* ഇതിനായി 25 കോടി രൂപ വകയിരുത്തും
* പച്ചക്കറി വിപണന സഹായത്തിന് 25 കോടി
* നാളികേര വികസനത്തിന് 100 കോടി കൂടി
* വയല്‍ നികത്തല്‍ വ്യവസ്ഥ റദ്ദാക്കി
* നെല്‍ സംഭരണത്തിന് 385 കോടി
* നെല്‍വയല്‍ ഡാറ്റാ ബാങ്ക് ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കും
* റബര്‍ ഉത്തേജന പാക്കേജ് തുടരും
* റബര്‍ വിലസ്ഥിരതാ ഫണ്ടിലേക്ക് 500 കോടി രൂപ
* പച്ചക്കറി കൃഷിക്കായി കൂട്ടായ്മ
* അഗ്രോ പാര്‍ക്കുകള്‍ക്ക് 500 കോടി
* കടക്കെണിയിലായ ക്ഷീരകര്‍ഷകരെ സഹായിക്കാന്‍ അഞ്ചു കോടി
* മണ്ണ്, ജലസംരക്ഷണം തൊഴിലുറപ്പു പദ്ധതിയിലേക്ക്
* കയര്‍ വിലസ്ഥിരതാ ഫണ്ട് 17ല്‍ നിന്ന് 100 കോടിയാക്കി
* തൊഴിലാളികള്‍ ഉത്പാദിപ്പിക്കുന്ന മുഴുവന്‍ കയറും കയര്‍ഫെഡ് സംഭരിക്കും
* മത്സ്യത്തൊഴിലാളി കടാശ്വാസത്തിന് 50 കോടി
* കൈത്തറി ഖാദി മേഖലകളില്‍ തൊഴില്‍ ദിനങ്ങള്‍ ഉറപ്പാക്കും
* കശുവണ്ടി മേഖലയ്ക്കായി 100 കോടി രൂപ
* മത്സ്യബന്ധന തുറമുഖങ്ങള്‍ക്കായി 26 കോടി
* ആഴക്കടല്‍ മത്സ്യബന്ധന പരിശീലന പരിപാടികള്‍ക്കായി 10 കോടി രൂപ
* കന്നുകുട്ടി പരിപാലനത്തിന് 50 കോടി രൂപ
* സൗജന്യ റേഷന്‍ വിതരണം വിപുലീകരിക്കും
* റോഡ്, പാലം എന്നിവയ്ക്ക് 5000 കോടി
* 137 പുതിയ റോഡുകള്‍ നിര്‍മിക്കാന്‍ 2087 കോടി രൂപ
* എട്ടു ഫ്‌ളൈ ഓവറുകള്‍ക്ക് 150 കോടി
* 68 പാലങ്ങള്‍ക്ക് 1475 കോടി
* 17 ബൈപാസുകള്‍ക്ക് 385 കോടി
* നാല് അണ്ടര്‍ പാസേജുകള്‍ക്ക് അഞ്ചു കോടി
* ശബരി റെയില്‍പാതയ്ക്കുള്ള സംസ്ഥാന വിഹിതം 50 കോടി
* എല്ലാ സര്‍ക്കാര്‍ ഓഫീസുകളുടെ മേല്‍ക്കൂരകളിലും സോളാര്‍ പാനല്‍
* 14 ജില്ലകളിലും മള്‍ട്ടിപര്‍പ്പസ് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിന് 500 കോടി
*വിദ്യാഭ്യാസ വായ്പാ കുടിശികക്കാരെ സഹായിക്കാന്‍ 100 കോടി
*ആശുപത്രി നവീകരണത്തിന് 1,000 കോടി
*ജല അതോറിറ്റിയുടെ 1,040 കോടി രൂപയുടെ കടവും പലിശയും എഴുതിത്തള്ളും
*സ്മാര്‍ട്ട് സിറ്റിക്ക് 500 കോടി
*എല്ലാ ജില്ലാ കേന്ദ്രങ്ങളിലും സാംസ്കാരിക സമുച്ചയം
*വ്യവസായ പാര്‍ക്കുകള്‍ക്കായി 5,100 ഏക്കര്‍ ഭൂമി ഏറ്റെടുക്കും
*ഐടി പാര്‍ക്ക് വികസനത്തിന് 1,325 കോടി
*വെള്ളക്കരം അഞ്ച് വര്‍ഷത്തേക്ക് വര്‍ധിപ്പിക്കില്ല
*അഞ്ച് വര്‍ഷംകൊണ്ട് കെഎസ്ആര്‍ടിസി പൂര്‍ണമായും സിഎന്‍ജിയിലേക്ക് മാറും
*കെഎസ്ആര്‍ടിസിക്ക് 1,000 സിഎന്‍ജി ബസുകള്‍ നിര്‍മിക്കും. ഇതിനായി 300 കോടി വകയിരുത്തി
*അഞ്ച് 1,500 സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങും
*വീടുകളില്‍ സൗരോര്‍ജ പാനലുകള്‍. ഇതുവഴി 1,000 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കും
*കൊച്ചിയില്‍ പുതിയ 1,000 സിഎന്‍ജി ബസുകള്‍ പുറത്തിറക്കും. ഇതിനായി 300 കോടി രൂപ വകയിരുത്തി
*സര്‍ക്കാര്‍ ഓഫീസുകളുടെ മുകളില്‍ സൗരോര്‍ജ പ്ലാന്റുകള്‍ സ്ഥാപിക്കാന്‍ 200 കോടി
*സംസ്ഥാനത്തെ സര്‍ക്കാര്‍ കോളജുകള്‍ നവീകരിക്കും
*ആരോഗ്യ മേഖലയില്‍ പുതിയ തസ്തികകള്‍ സൃഷ്ടിക്കും
*എല്‍ഇഡി ബള്‍ബുകളുടെ നിര്‍മാണത്തിനായി ഫാക്ടറിക്ക് സാധ്യത പഠനം നടത്തും
*തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ അംഗങ്ങളുടെ അലവന്‍സ് ഇരട്ടിയാക്കും
*പുതിയ മുന്‍സിപ്പാലിറ്റികള്‍, ബ്ലോക്കുകള്‍ എന്നിവയ്ക്ക് കെട്ടിട നിര്‍മാണത്തിന് പണം നല്‍കും
*കുടുംബശ്രീക്ക് 200 കോടി രൂപ വകയിരുത്തും
*സ്ത്രീക്ഷേമ പദ്ധതികള്‍ക്ക് 91 കോടി
*തെരഞ്ഞെടുത്ത താലൂക്ക് ആശുപത്രികളില്‍ ഡയാലിസിസ് യൂണിറ്റ്
*ഓരോ മണ്ഡലത്തിലും അന്തര്‍ദേശീയ നിലവാരത്തിലുള്ള സ്കൂള്‍
*പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ സുരക്ഷയ്ക്ക് പ്രത്യേക മാസ്റ്റര്‍ പ്ലാന്‍
*60 കഴിഞ്ഞ മൂന്നാംലിംഗക്കാര്‍ക്ക് പെന്‍ഷന്‍
*പൊതുസ്ഥലങ്ങളില്‍ ശുചിമുറികള്‍ക്ക് പ്രത്യേക പദ്ധതി
*സ്കൂളുകളില്‍ സ്ത്രീ സൗഹൃത ടോയ്‌ലറ്റുകള്‍ നിര്‍മിക്കും
*ഹോട്ടലുകള്‍, പെട്രോള്‍ പമ്പുകള്‍ എന്നിവ കേന്ദ്രീകരിച്ച് ടോയ്‌ലറ്റുകള്‍
*തൃശൂര്‍ മൃഗശാല മാറ്റി സ്ഥാപിക്കുന്നതിന് 150 കോടി
*സ്ത്രീ ക്ഷേമത്തിന് പ്രത്യേക വകുപ്പ്
*ലോട്ടറി വകുപ്പ് കൂടുതല്‍ കാര്യക്ഷമമാക്കും. സമ്മാനം ലഭിക്കുന്നതിനുള്ള കാലതാമസം ഇല്ലാതാക്കും
*കുട്ടനാട്ടില്‍ സമഗ്ര കുടിവെള്ള വികസന പദ്ധതി
*ജില്ലാ ആശുപത്രികളില്‍ ലഹരി വിരുദ്ധ കേന്ദ്രങ്ങള്‍ സ്ഥാപിക്കും
*ബജറ്റ് രേഖകള്‍ക്കൊപ്പം ജെന്‍ഡര്‍ ഓഡിറ്റ് റിപ്പോര്‍ട്ട് സമര്‍പ്പിക്കും
*ജലഗതാഗത വികസനത്തിന് 400 കോടി
*ചെക്ക് പോസ്റ്റുകള്‍ ആധുനികവത്കരിക്കും
*ചെക്ക് പോസ്റ്റുകള്‍ ഡാറ്റാകളക്ഷന്‍ ഫെസിലിറ്റേഷന്‍ സെന്ററുകളാക്കും
*വാണിജ്യ നികുതി വകുപ്പ് പരിഷ്കരിക്കും
*സാധനങ്ങള്‍ വാങ്ങുമ്പോള്‍ ബില്‍ ചോദിച്ചു വാങ്ങുന്നതിന് പ്രോത്സാഹനം
*മുന്‍സിപ്പല്‍ വേസ്റ്റ് ടാക്‌സ് എടുത്തുകളഞ്ഞു
*പായ്ക്കറ്റ് ഗോതമ്പ് പൊടിക്ക് അഞ്ച് ശതമാനം നികുതി
*വെളിച്ചെണ്ണയ്ക്ക് അഞ്ച് ശതമാനം നികുതി. ഇതുവഴി ലഭിക്കുന്ന വരുമാനം നാളീകേര സംരക്ഷണത്തിന് നല്‍കും
*ബര്‍ഗര്‍, പിസ, സാന്‍വിച്ച് തുടങ്ങിയ ഭക്ഷണ പദാര്‍ഥങ്ങള്‍ക്ക് 14 ശതമാനം ഫാറ്റ് നികുതി
*തെര്‍മോകോള്‍ കപ്പുകള്‍ക്കും പാത്രങ്ങള്‍ക്കും നികുതി ഇളവ്
*ഡിസ്‌പോസിബിള്‍ പ്ലാസ്റ്റിക്കിന് 20 ശതമാനം അധിക നികുതി
*തുണിത്തരങ്ങള്‍ക്ക് രണ്ടു ശതമാനം നികുതി
*ഹോട്ടല്‍ മുറിവാടക നികുതിയിനത്തില്‍ ഇളവ്
*സ്വര്‍ണ വ്യാപാരികള്‍ കോംപൗണ്ടിംഗ് നികുതി അംഗീകരിക്കണം
*അനുമാന നികുതിദായകര്‍ക്ക് രക്ഷാപദ്ധതി
*2010-ലെ ഹരിത ബജറ്റിന് തുടര്‍ച്ചയുണ്ടാകും
*ചരക്ക് വാഹനങ്ങളുടെ നികുതി 10 ശതമാനം കൂട്ടി. ഇതുവഴി 20 കോടി അധിക വരുമാനം പ്രതീക്ഷിക്കുന്നു
*ടൂറിസ്റ്റ് ബസ് നികുതി കൂടും
*രജിസ്‌ട്രേഷന്‍ നിരക്ക് കൂടും
*ഒഴിമുറി, ധനനിശ്ചയം, ഭാഗാധാരം എന്നിവയ്ക്ക് നിരക്ക് വര്‍ധിക്കും
*കുടുംബാംഗങ്ങള്‍ തമ്മിലുള്ള ഇടപാടുകള്‍ക്ക് രജിസ്‌ട്രേഷന്‍ ഫീസ് മൂന്ന് ശതമാനം
*15 വര്‍ഷം പഴക്കമുള്ള വാഹനങ്ങള്‍ക്ക് ഹരിത നികുതി ഏര്‍പ്പെടുത്തും. 200 മുതല്‍ 300 രൂപ വരെ ഈടാക്കും
*തിരുവനന്തപുരം മെഡിക്കല്‍ കോളജ് എയിംസ് നിലവാരത്തിലേയ്ക്ക് ഉയര്‍ത്തും  ടലല ാീൃല മ:േ വേേു://ംംം.റലലുശസമ.രീാ/ങമശിബചലം.െമുെഃ?ചലംഇെീറല=406029#േെവമവെ.4ഋആമഘഏാഝ.റുൗള

Related posts