ചുവപ്പുനാടയില്‍ കുരുങ്ങി മുതലപ്പൊഴി ടൂറിസം വികസനം

tvm-tourisamകഴക്കൂട്ടം: മുതാലപ്പൊഴി ടൂറിസ വികസനം   മാസ്റ്റര്‍ പ്ലാനും സര്‍വേയും പൂര്‍ത്തിയായിട്ടു മാസങ്ങള്‍ പിന്നിട്ടെങ്കിലും നിര്‍മാണപ്രവര്‍ത്തനങ്ങള്‍  തുടക്കമായില്ല. കേരളത്തിന്റെ ടൂറിസം ഭൂപടത്തില്‍ മാസങ്ങള്‍ക്കു മുന്‍പ് ഇടം പിടിച്ച പെരുമാതുറ മുതലപൊഴിയുടെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി കഴിഞ്ഞ സര്‍ക്കാര്‍ മൂന്നു കോടി രൂപ അനുവദിച്ചിരുന്നു. ഈ പണം ഹാര്‍ബര്‍ അഥോറിറ്റിക്ക് കൈമാറുകയും ചെയ്തിരുന്നു.

എന്നാല്‍ മാസ്റ്റര്‍ പ്ലാനും സര്‍വേയും മാസങ്ങള്‍ക്കു മുന്‍പേ പൂര്‍ത്തിയായെന്നു  പറഞ്ഞ അധികൃതര്‍ ഇന്ന് നിശബ്ദരാണ് .കടലും കായലും സന്ധിക്കുന്ന മുതലപൊഴിക്കു കുറുകെ പാലം വന്നതോടെയാണ് പെരുമാതുറ മുതാലപ്പൊഴിയിലേക്കു സഞ്ചാരികളുടെ ഒഴുക്ക് തുടങ്ങിയത് നിലവില്‍ ഇവിടെ എത്തുന്ന ആയിരകണക്കിന് സഞ്ചാരികള്‍ക്കു പ്രാഥമിക കൃത്യം നിര്‍വഹിക്കാനോ  വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുവാനോ യാതൊരുവിധ സൗകര്യങ്ങളോ ഇല്ല.

ഇതിന്റെ അടിസ്ഥാനത്തില്‍ പത്ര മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍  ഇവിടെ അത്യാവശ്യ സൗകര്യം ഒരുക്കുന്നതിനായി കേരളാ ടൂറിസം വകുപ്പ് മൂന്നു കോടി രൂപ അനുവദിച്ചത്. ഈ പണം കൈപ്പറ്റിയ ഹാര്‍ബര്‍ അഥോറിറ്റി സമയ ബന്ധിതമായി മാസ്റ്റര്‍ പ്ലാന്‍ തയാറാക്കി സര്‍വേ നടപടികള്‍ പൂര്‍ത്തീകരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ തുടര്‍ നടപടികള്‍ ഇഴഞ്ഞു നീങ്ങുന്ന അവസ്ഥയിലാണ്. ദിവസവും നൂറുകണക്കിന് സഞ്ചാരികള്‍ എത്തിച്ചേരുന്ന ഇവിടെ സന്ധ്യ മയങ്ങിയാല്‍ വെളിച്ചം ഇല്ല . മുതലപ്പൊഴി പാലത്തിനു മുകളില്‍ മാത്രം അത്യാവശ്യം സ്ട്രീറ്റ് ലൈറ്റുകള്‍ സ്ഥാപിച്ചിട്ടുള്ളതല്ലാതെ തീരം ഇപ്പോഴും സന്ധ്യ മയങ്ങിയാല്‍ കൂരിരുട്ടിലാണ്. ഇത് സാമൂഹ്യ വിരുധരുടെ വിഹാരകേന്ദ്രമായിമാറി.

പ്രത്യേക പ്രവേശന കവാടം തീരത്തു എത്തുന്നതിനു മുന്‍പുള്ള കാറ്റാടി മരങ്ങളെ പുറത്താക്കി കൊണ്ടുള്ള കൂറ്റന്‍ മതില്‍ .മതിലിനോട് ചേര്‍ന്ന് നൂറുകണക്കിന് വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യുവാനുള്ള സൗകര്യം .കടലില്‍ നിന്നും ഇരുന്നൂറു മീറ്റര്‍ മാറിയുള്ള റോഡ് അതിനു മുന്നിലായുള്ള ഇരിപ്പിട സൗകര്യങ്ങളും കുട്ടികള്‍ക്കായുള്ള പുതുമയാര്‍ന്ന പാര്‍ക്ക്, ലഘു ഭക്ഷണശാലകള്‍, പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിക്കുന്നതിനുള്ള സംവിധാനങ്ങള്‍.

അഡ്മിനിസ്‌ട്രേഷന്‍ ബ്ലോക്കുകള്‍ എന്നിവ നിര്‍മിക്കുന്നതിനുള്ള സര്‍വേ മാസങ്ങള്‍ക്കു മുന്‍പ് പൂര്‍ത്തിയായതോടെ പ്രദേശവാസികള്‍ക്കും ഇവിടെ എത്തുന്ന സഞ്ചാരികള്‍ക്കും ഏറെ സന്തോഷമായിരുന്നു എന്നാല്‍ ഇതൊക്കെ ചുമപ്പ് നാടയില്‍ കുരുങ്ങിയ അവസ്ഥയിലാണ് .അപകടങ്ങള്‍ നിരന്തരം നടന്നു കൊണ്ടിരിക്കുന്ന മുതലപൊഴിയില്‍ അടുത്തകാലത്തായി അപകടങ്ങളും സംഭവിക്കുന്നുണ്ട് ഇത്രയേറെ സഞ്ചാരികള്‍ വന്നെത്തുന്ന ഇവിടെ ലൈഫ് ഗാഡിന്റെ സേവനം ഇതുവരെയായും ലഭ്യമാക്കിയിട്ടില്ല. ഇനിയെങ്കിലും സര്‍ക്കാര്‍ കണ്ണ് തുറക്കുമെന്ന് പ്രീതീക്ഷയിലാണ് സഞ്ചാരികള്‍.

Related posts