ജോസ് തെറ്റയിലിനെതിരേ അങ്കമാലിയില്‍ ഫ്‌ളക്‌സ് ബോര്‍ഡുകള്‍; മത്സരിക്കുന്ന കാര്യത്തില്‍ തീരുമാനമായില്ലെന്ന് തെറ്റയില്‍; സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് തീരുമാനം നാളെ

Joseഅങ്കമാലി:  അങ്കമാലി നിയോജക മണ്ഡലത്തിലെ സ്ഥാനാര്‍ഥിയെ നിര്‍ണയിക്കാന്‍ ജനതാദള്‍ (എസ്) ന്റെ യോഗം ഇന്നു ചേരാനിരിക്കെ ജോസ് തെറ്റയിലിനെതിരെ വ്യാപകമായി ഫ്‌ളക്‌സ് ബോര്‍ഡുകള്‍.  ജോസ് തെറ്റയില്‍  ഉള്‍പ്പെട്ട ലൈംഗിക ആരോപണവുമായി ബന്ധപ്പെട്ടാണ് ബോര്‍ഡുകള്‍. ഇന്നു രാവിലെയാണ് അങ്കമാലി ടൗണിലും പരിസര പ്രദേശങ്ങളിലും വ്യാപകമായി ബോര്‍ഡുകള്‍ കാണപ്പെട്ടത്. ചിലത് കീറിയ നിലയിലാണ്.

ജോസ് തെറ്റയില്‍ വീണ്ടും മത്സരിക്കുന്നതിരെ പാര്‍ട്ടിയില്‍ തന്നെ കരുനീക്കങ്ങള്‍ ശക്തമാണ്. സംസ്ഥാന കമ്മറ്റിയില്‍ ജോസ് തെറ്റയി ലിനെ സ്ഥാനാര്‍ഥിയാക്കുന്നതിനോട് എതിര്‍പ്പ് ഉണ്ടായതിനെതു ടര്‍ന്നാണ് രണ്ടു നിരീക്ഷകരുടെ സാന്നിദ്ധ്യത്തില്‍ മണ്ഡലം കമ്മറ്റിയും ജില്ലാക്കമ്മറ്റിയും ചേരുന്നത്.  എന്നാല്‍, അങ്കമാലി സീറ്റില്‍ താന്‍ മത്സരിക്കുന്ന കാര്യത്തില്‍ ഒരു തീരുമാനവും ആയിട്ടില്ലെന്ന് ജോസ് തെറ്റയില്‍ എംഎല്‍എ രാഷ്ട്രദീപികയോടു പറഞ്ഞു.

സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് നാളെ തീരുമാനമാകും. അങ്കമാലിയിലെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച തീരുമാനം എടുക്കേണ്ടത് പാര്‍ട്ടി നേതൃത്വമാണ്. മണ്ഡലം, ജില്ലാ കമ്മിറ്റികള്‍ക്ക് തങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും പാര്‍ട്ടി നേതൃത്വത്തെ അറിയിക്കാം. സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കേണ്ടത് പാര്‍ലമെന്ററി ബോര്‍ഡാണ്. ഇന്ന് നിയോജകമണ്ഡലം കമ്മിറ്റിയും ജില്ലാകമ്മിറ്റിയും ചേരുന്നുണ്ട്. അതിനുശേഷം സ്ഥാനാര്‍ഥിത്വം സംബന്ധിച്ച നിര്‍ദേശങ്ങള്‍ പാര്‍ലമെന്ററി ബോര്‍ഡിന് വിടും. മറിച്ചുള്ള പ്രചരണങ്ങള്‍ അടിസ്ഥാനരഹിതമാണ്. തനിക്കെതിരെയുള്ള ഫഌക്‌സ് പ്രചരണങ്ങള്‍ രാഷ്ട്രീയ എതിരാളികളുടെ പണിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related posts