തെരഞ്ഞെടുപ്പ്: നാദാപുരം മേഖലയില്‍ കനത്ത സുരക്ഷ മാവോയിസ്റ്റ് ഭീഷണിയില്‍ അഞ്ച് ബൂത്തുകള്‍

KNR-MAVOISTനാദാപുരം: നിയമസഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച്  മേഖലയില്‍ കനത്ത സുരക്ഷ ഉറപ്പാക്കാന്‍ ഉന്നത തല പോലീസ് നിര്‍ദ്ദേശം. ലോക്കല്‍ പോലീസിന് പുറമെ രണ്ട് കമ്പനി സെന്റട്രല്‍ പാരാ മിലിട്ടറി ഫോഴ്‌സ് തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി ഈ ആഴ്ച നാദാപുരത്തെത്തും.റൂറല്‍ എസ് പി യുടെ പ്രത്യേക മേല്‍ നോട്ടത്തിലാണ് നാദാപുരം മേഖലയിലെ തിരഞ്ഞെടുപ്പ് പ്രക്രിയകള്‍ പുരോഗമിക്കുന്നത്. ഇരുന്നൂറ് പേരടങ്ങുന്ന കേന്ദ്ര സേനക്ക്് നാദാപുരത്ത്് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലും,വളയത്ത്്് ഗവ ഹയര്‍ സെക്കന്ററി സ്ക്കൂളിലുമാണ് താമസ സൗകര്യം ഒരുക്കുന്നത്.എന്നാല്‍ ഈ രണ്ടിടങ്ങളും രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുന്ന പ്രദേശങ്ങളാണ്.കഴിഞ്ഞ പാര്‍ല്ലിമെന്ററി തിരഞ്ഞെടുപ്പില്‍ വളയത്തെത്തിയ കേന്ദ്ര സേനക്ക്് ആവശ്യമായ വെള്ളം ലഭിക്കാതെ പ്രയാസപ്പെട്ടിരുന്നു.

കഴിഞ്ഞ വര്‍ഷത്തേക്കാള്‍ രൂക്ഷമായാണ്് ഈ മേഖലയില്‍ കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്നത്്. സര്‍ക്കിള്‍ പരിധിയില്‍ 64 കെട്ടിടത്തിലായി 117 പോളിംഗ്  ബൂത്തുകളാണ് ഉളളത്.ഇതില്‍ നാദാപുരത്ത് 40 കെട്ടിടത്തില്‍ 69 ബൂത്തുകളും,വളയത്ത് 24 കെട്ടിടത്തില്‍ 48 ബൂത്തുകളുമാണ് സജ്ജീകരിച്ചിട്ടുളളത്.വളയത്തെ 48 ബൂത്തുകളില്‍ 31 എണ്ണം സെന്‍സിറ്റീവ് ബൂത്തുകളാണ്.ഇതില്‍ നിരവധി തവണ മാവോയിസ്റ്റ് സാന്നിദ്ധ്യം സ്ഥിരീകരിച്ച കണ്ണവം ,വയനാട് വന മേഖലയോട് ചേര്‍ന്ന് കിടക്കുന്നതുമായ മലയോര മേഖലയിലെ വിലങ്ങാട് സെന്റ് ജോര്‍ജ് ഹൈസ്കൂളിലെ 4 ബൂത്തുകളും,കണ്ടിവാതുക്കല്‍ വെല്‍ഫെയര്‍ എല്‍ പി സ്കൂള്‍ വളയത്തെ ഒരു ബൂത്തുമാണ് മാവോയിസ്റ്റ് ഭീഷണി നേരിടുന്ന ബൂത്തുകള്‍.രണ്ട് പോലീസ് സ്‌റ്റേഷനിലുമായി 10 ബൂത്തുകളാണ് അതീവ സുരക്ഷ ബൂത്തുകളുടെ ഗണത്തിലാണ് പെടുത്തിയിരിക്കുന്നത്.

വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് മൃഗീയ ഭൂരിപക്ഷമൂള്ള പ്രദേശങ്ങളിലെ ബുത്തുകളാണിവ.നാദാപുരത്ത് ഇരിങ്ങണ്ണൂര്‍ വെസ്റ്റ് എല്‍ പി,വിഷ്ണുമംഗലം എല്‍ പി,വളയത്ത് വളയം ഹയര്‍ സെക്കന്ററി സ്കൂള്‍,ചെറുമോത്ത് എല്‍ പി സ്കൂള്‍ എന്നിവ ഇക്കൂട്ടത്തില്‍ പെടും.ഒരു ബൂത്തിന് പോലീസ്കാരനും,സ്‌പെഷല്‍ പോലിസ് ഓഫീസര്‍ക്കുമാണ് ചുമതല.രണ്ട് ഡി വൈ എസ് പി മാരുടേയും,സി.ഐമാരുടേയും നേതൃത്വത്തില്‍ 200 ഓളം പോലീസുകാരും സുരക്ഷക്ക് ഉണ്ടാവും.കൂടാതെ ഗ്രൂപ്പ് പെട്രോളിംഗ് ,ലോ ആന്റ് ഓര്‍ഡര്‍ പട്രോളിംഗ്,സ്‌ട്രൈക്കിംഗ് ഫോഴ്‌സുകള്‍,പിക്കറ്റ് പോസ്റ്റുകള്‍ എന്നിവയും ഒരുക്കും.
സെന്‍സിറ്റിവ്,ക്രിറ്റിക്കല്‍ ബൂത്തുകള്‍ക്ക് പ്രത്യേക സുരക്ഷയും ഉണ്ടാകും.ജില്ലാ അതിര്‍ത്തികളായ കായലോട്ട് താഴെ,മുണ്ടത്തോട് പാലം, പെരിങ്ങത്തൂര്‍ എന്നിവിടങ്ങളില്‍ രാത്രി കാല വാഹന പരിശോധന ഊര്‍ജിതമാക്കിയിട്ടുണ്ട്.

Related posts