ദേശീയപാത വികസനം: മുഖ്യമന്ത്രിയുടെ നിലപാട് ജനാധിപത്യ വരുദ്ധമെന്ന്

ktmpinaraivijayanകോഴിക്കോട്: ദേശീയപാത 45 മീറ്റര്‍ തന്നെ വികസിപ്പിക്കണമെന്നും വിഷയത്തില്‍ ഇനി ചര്‍ച്ചയില്ലെന്നുമുള്ള മുഖ്യമന്ത്രിയുടെ പ്രസ്ഥാവന ജനാധിപത്യ വിരുദ്ധമാണെന്ന് സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി മിര്‍സാദുറഹ്മാന്‍. ഇത് കേരളത്തോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു.     30 മീറ്ററില്‍ നാലുവരിപ്പാത പണിയാമെന്ന് 2011ല്‍ അന്നത്തെ മുഖ്യമന്ത്രി വി.എസ്. അച്ച്യുതാനന്ദന്‍ ഉള്‍പ്പടെയുള്ളവര്‍ സര്‍വകക്ഷിയോഗത്തില്‍ സമ്മതിച്ചതാണ്.

30 മീറ്ററില്‍ ആറ് വരി പാത പോലും സാധ്യമാണെന്ന് പഠനങ്ങള്‍ തെളിയിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഗോവയില്‍ 30 മീറ്ററിലാണ് ദേശീയപാത വികസനം നടന്നത്. ഗോവന്‍ സര്‍ക്കാരിന്റെ ഇച്ഛാശക്തിയാണ് ഇത് നടപ്പാക്കാന്‍ കാരണമായത്. എന്നാല്‍ കേരളത്തില്‍ ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് ഇനി ചര്‍ച്ച വേണ്ടെന്ന നിലപാട് ആരുടെ താത്പര്യപ്രകാരമാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും മിര്‍സാദുറഹ്മാന്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

Related posts