നസീറുദ്ദീന്‍ വധം: പ്രതികള്‍ സഞ്ചരിച്ച കാര്‍ കസ്റ്റഡിയിലെടുത്തു

klm-CRIMEവടകര : വേളം പുത്തലത്ത് യൂത്ത്‌ലീഗ് പ്രവര്‍ത്തകന്‍ നസീറുദ്ദീനെ കൊലപ്പെടുത്തിയവര്‍ സഞ്ചരിച്ച കാര്‍ വടകര റെയില്‍വെ സ്റ്റേഷന്‍ പരിസരത്തു നിന്നു കസ്റ്റഡിയിലെടുത്തു. എസ്ഡിപിഐ പ്രവര്‍ത്തകരായ കപ്പച്ചേരി ബഷീറും കൊല്ലിയില്‍ അന്ത്രു എന്ന അബ്ദുറഹിമാനും സഞ്ചരിച്ച മാരുതി സ്വിഫ്റ്റ് കാറാണ്  കുറ്റിയാടി പോലീസ് കസ്റ്റഡിയിലെടുത്തത്. വടകരയില്‍ നിന്നു ട്രെയിന്‍ കയറി രക്ഷപ്പെടുക എന്ന ഉദ്ദേശത്തോടെയാണ് കെഎല്‍ 56 സി 2417 സ്വിഫ്റ്റ് ഡിസയര്‍ കാര്‍ റെയില്‍വേ സ്റ്റേഷന്‍ വളപ്പില്‍ നിര്‍ത്തിയിട്ടതെന്ന് കരുതുന്നു.

നസീറുദ്ദീനെ കുത്തിക്കൊലപ്പെടു ത്തിയതിന് ശേഷം പ്രതികള്‍ വടകരയിലേക്ക് രക്ഷപ്പെടുകയായിരുന്നു. സംഘര്‍ഷം നടന്നെന്ന് വരുത്തി തീര്‍ക്കാന്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. ഇതിനു ചില കേന്ദ്രങ്ങളില്‍ നിന്നു സഹായവും ലഭിച്ചിരുന്നു. പ്രതികളായ ബഷീറിനും അന്ത്രു എന്ന അബ്ദുറഹിമാനും ചെറിയ പരിക്കു പോലും ഏറ്റിരുന്നില്ല. എന്നിരിക്കെയാണ് ഇവര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയത്.  പ്രതികളെ പൊലീസ് ചോദ്യംചെയ്തതില്‍നിന്നുമാണ് കാറിനെകുറിച്ചുള്ള വിവരം ലഭിച്ചത്. ഇതനുസരിച്ച് ഇന്നലെ വടകര റെയില്‍വെ സ്‌റ്റേഷനിലെത്തിയ കുറ്റിയാടി എസ്.ഐ സായൂജും സംഘവുമാണ് കാര്‍ കസ്റ്റഡിയിലെടുത്തത്.

Related posts