നെന്മാറ ഫോറസ്റ്റ് ഡിവിഷണല്‍ ഓഫീസിനകത്ത് കുത്തിയിരുപ്പ് സമരം; ജില്ലാ കളക്ടര്‍ ഇടപെട്ടു

PKD-COLLECTORനെന്മാറ: കേരള കര്‍ഷക സംരക്ഷണ സമിതിയുടെ  വിവിധ സംഘടനകള്‍് ചേര്‍ന്ന് നെന്മാറ ഫോറസ്റ്റ് ഡിവിഷണല്‍ ഓഫീസിനകത്ത് കര്‍ഷകരും ആദിവാസികളും ചേര്‍ന്നുള്ള കുത്തിയിരിപ്പു സമരത്തില്‍ ആദിവാസി സ്ത്രീകളും കുഞ്ഞുങ്ങളും പങ്കെടുത്തു.  ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസിന്റെ  പരിധിയിലുള്ള മംഗലംഡാം , പാലക്കുഴി, ഓടന്തോട്, കവിളുപാറ കരിങ്കയം, എല—വഞ്ചേരി ചുലന്നൂര്‍  എന്നീ മറ്റു പ്രദേശങ്ങളിലുള്ള കര്‍ഷകരുടെ ഭൂമികള്‍ക്കുകൂടി ഒഴിപ്പിയ്ക്കല്‍  നോട്ടീസ് കൊടുക്കുകയും  നിയമനടപടികള്‍  എടുക്കുന്നതുമായ ഭൂമികള്‍ക്ക് 1977ന് മുമ്പ് ഉടസ്ഥാവകാശവും ഭൂരേഖയുള്ളതുമായതും ഭൂമികള്‍ക്കു  സ്‌കെച്ചും റീ സര്‍വേ നമ്പറുകളും ഉള്ളതുമായ ഭൂമിക്കും ഗവണ്‍മെന്റ്് ഓര്‍ഡര്‍ പ്രകാരം ഈ ഭൂമി എല്ലാം കര്‍ഷകരായവര്‍ക്കും വിട്ടുകൊടുക്കുവാനും സര്‍ക്കാര്‍ ആദിവാസികള്‍ക്ക് അനുവദിച്ച് ഭൂമി പോലും കുടിയൊഴിപ്പിയ്ക്കല്‍ ഭീഷണിയിലായിരിയ്ക്കുന്ന സ്ഥിതി വിശേഷത്തില്‍ നിന്നും മതി  ആദിവാസികളേയും അവരുടെ  കുടുംബാംഗങ്ങളുടേയും സംരക്ഷിക്കുന്ന നിലപാട്.

റവന്യൂ, വനം എന്നീ വകുപ്പുകളില്‍ ഉണ്ടാകണമെന്നും പറയുന്നു. രാവിലെ 10.30ന് തുടങ്ങിയ കുത്തിയിരിപ്പു സമരത്തില്‍ ഓഫീസ്തല കാര്യങ്ങള്‍ തടസപ്പെട്ടതിനാല്‍ ആലത്തൂര്‍ തഹസില്‍ദാര്‍ കെ. ജോണ്‍സണ്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍ ജി. രമേഷ് എന്നിവര്‍ ഇടപെട്ട് സംസാരിച്ചെങ്കിലും  പിന്നീട് ജില്ലാ കളക്ടറുമായി ഫോണില്‍ ബന്ധപ്പെട്ടതിനെ തുടര്‍ന്ന് നേരിട്ട് നെന്മാറ ഡിവിഷണല്‍ ഓഫീസില്‍ എത്തിചേര്‍ന്ന് ഡിഎഫ്ഒ രാജീവന്‍, നെല്ലിയാമ്പതി വനംവകുപ്പ് റേഞ്ച് ഓഫീസര്‍ രന്‍ജിത്ത്, ആലത്തൂര്‍ റേഞ്ച് ഓഫീസര്‍ അബ്ദുള്‍ ലത്തീഫ്, ആര്‍ഡിഒ അജിത്ത് കുമാര്‍ എന്നിവരും കേരള കര്‍ഷക സംരക്ഷണ സമിതി  സംസ്ഥാന ചെയര്‍മാന്‍ ശിവരാമന്‍, പ്രസിഡന്റ് ജനാര്‍ദ്ദനന്‍, സെക്രട്ടറി റെയ്‌മെന്റ് ആന്റണി, ആദിവാസി മൂപ്പന്‍ കൃഷ്ണന്‍ മൂപ്പന്‍ , ഓടന്തോട് സംരക്ഷണ സമിതി പ്രതിനിധി ഷിബു ഓടന്തോട് എന്നിവര്‍ പങ്കെടുത്തു.

സര്‍ക്കാരിന്റെ നിലപാടനുസരിച്ച് വേണ്ടുന്ന നടപടികള്‍  സ്വീകരിയ്ക്കുമെന്നും തര്‍ക്കഭൂമിയിലെ റബര്‍ ടാപ്പ് ചെയ്യാമെന്നും ആദിവാസി കോളനികളില്‍ കുടിവെള്ളം എത്തിയ്ക്കുവാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നുമുള്ള ഉറപ്പിന്‍മേല്‍  സമരം അവസാനിപ്പിച്ച് പിരിഞ്ഞു.

Related posts