നെറ്റിയിലെ നീരിനു ചികിത്സ തേടിയെത്തിയ യുവതിയായ വീട്ടമ്മ മരിച്ച സംഭവം; ആന്തരാവയവങ്ങള്‍ പരിശോധനയ്ക്കയച്ചു

Crimeവൈപ്പിന്‍: ഓച്ചന്തുരുത്തിലെ സ്വകാര്യ ആശുപത്രിയില്‍ നെറ്റിയിലെ നീരിനു ചികിത്സ തേടിയെത്തിയ യുവതിയായ വീട്ടമ്മ രോഗം മൂര്‍ഛിച്ച് മരിച്ച സംഭവത്തില്‍ സംഭവത്തില്‍ പോലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു. പുതുവൈപ്പ് പനത്തറ ജിനീഷിന്റെ ഭാര്യ ഹരിത-26 ആണ് മരിച്ചത്. ഒന്നര വയസുകാരനായ മകന്‍ നെറ്റിയില്‍ മൊബൈല്‍ ഫോണ്‍ എറിഞ്ഞതിനെതുടര്‍ന്ന് നെറ്റിയില്‍ നീരുമായി ആശുപത്രിയിലെത്തിയ വീട്ടമ്മക്ക് കുത്തിവെയ്പ് നടത്തിയതിനെതുടര്‍ന്ന് രോഗം കലശലാകുകയും എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. അവിടെ വെച്ചാണ് വീട്ടമ്മ മരിച്ചത്.

ആദ്യം ചികിത്സതേടി എത്തിയ  ആശുപത്രിയിലെ പിഴവാണോ മരണത്തിനു കാരണമാക്കിയതെന്ന് ബന്ധുക്കള്‍ പോലീസിനു നല്‍കിയ മൊഴിയില്‍ സംശയം പ്രകടിപ്പിച്ചിട്ടുള്ളതിനാല്‍ മൃതദേഹം ഇന്നലെ കളമശ്ശേരി മെഡിക്കല്‍ കോളജാശുപത്രിയില്‍ പ്രത്യേക സംഘം  പോസ്റ്റുമോര്‍ട്ടം നടത്തുകയും ആന്തരാവയവങ്ങള്‍ വിദഗ്ദ പരിശോധനക്ക് അയക്കുകയും ചെയ്തതായി ഞാറക്കല്‍ എസ്‌ഐ ആര്‍. രഗീഷ് കുമാര്‍ അറിയിച്ചു. ഫലം അറിയാന്‍ മൂന്നാഴ്ചയെങ്കിലും എടുക്കും. ഇതിനു ശേഷമേ മറ്റു നടപടികള്‍ സ്വീകരിക്കുകയുള്ളെന്ന് പോലീസ് പറഞ്ഞു.

Related posts