നെല്ലിയാമ്പതി പോളച്ചിറയ്ക്കല്‍ സ്കൂള്‍ ഏതുനിമിഷവും വീഴാറായ നിലയില്‍

pkd-class-roomനെല്ലിയാമ്പതി: അമ്പതാം വാര്‍ഷികാഘോഷ നിറവിലായ പോളച്ചിറയ്ക്കല്‍ ഹൈസ്കൂള്‍ ജീര്‍ണതയില്‍ ഏതുനിമിഷവും വീഴാറാവുന്ന സ്ഥിതിയില്‍. ഏഴു സ്കൂള്‍ കെട്ടിടങ്ങള്‍ക്കും ഇതുവരെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ്  ലഭിച്ചിട്ടില്ല. പിടിഎ പലതവണ പരാതി നല്കിയിട്ടും സ്കൂള്‍ നന്നാക്കുന്നതിനും പുതിയ കെട്ടിടങ്ങള്‍ നിര്‍മിക്കുന്നതിനോ യാതൊരു നടപടിയും ഉണ്ടാകാത്തതില്‍ പ്രതിഷേധം ശക്തമാണ്.

സ്കൂള്‍ പരിസരങ്ങള്‍ തുറന്നു കിടക്കുന്നതിനാല്‍ വന്യമൃഗങ്ങളും വളര്‍ത്തുമൃഗങ്ങളും സ്കൂളിനകത്തെ സ്ഥിരതാമസക്കാരാണ്. ഇവയുടെ മലമൂത്ര വിസര്‍ജ്യങ്ങള്‍മൂലം കുട്ടികള്‍ പഠിക്കാന്‍പോലും ബുദ്ധിമുട്ടുകയാണ്. അധികൃതരുടെ ഭാഗത്തുനിന്നും നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് ഈമാസം 24ന് സ്കൂള്‍ വിദ്യാര്‍ഥികളും രക്ഷിതാക്കളും തൊഴിലാളി സംഘടനകളും ധര്‍ണ നടത്തിയിരുന്നു.

ഈ സാഹചര്യത്തില്‍ സ്കൂളിന്റെ ശോച്യാവസ്ഥയ്ക്കു പരിഹാരമുണ്ടാക്കുന്നതിനും സര്‍വകക്ഷിയോഗം വിൡക്കുന്നതിനും സ്ഥലം എംഎല്‍എയ്ക്കും വിദ്യാഭ്യാസമന്ത്രിക്കും നിവേദനം നല്കും. കുട്ടികളുടെ വിദ്യാഭ്യാസം മുടങ്ങാതിരിക്കുന്നതിനായി താത്കാലികമായി സമീപത്തെ ആയുര്‍വേദ ആശുപത്രിയുടെ ഒഴിഞ്ഞുകിടക്കുന്ന കെട്ടിടത്തിലും ആരോഗ്യവകുപ്പ് സബ് സെന്ററിലുമായി ആറ്, ഏഴ്, എട്ട്, ഒമ്പത് ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക്  പഠനസൗകര്യം ഒരുക്കുന്നതിന് ഗ്രാമപഞ്ചായത്ത് അധികൃതരുമായി ആലോചിച്ചു നടപടിയെടുക്കും.

Related posts