പത്തനാപുരം മേഖലയില്‍ ആഫ്രിക്കന്‍ ഒച്ചുകള്‍ വ്യാപിക്കുന്നു

KLM-AFRICANOCHപത്തനാപുരം: കിഴക്കന്‍ മേഖലയുടെകാര്‍ഷികരംഗത്തെ തകര്‍ക്കുന്ന ആഫ്രിക്കന്‍ ഒച്ചുകള്‍ വ്യാപിക്കുന്നു.കഴിഞ്ഞ രണ്ട് വര്‍ഷമായി വ്യാപിക്കുന്ന ആഫ്രിക്കന്‍ ഒച്ചുകളെ നശിപ്പിക്കാന്‍ വിവിധ വകുപ്പുകളും ശാസ്ത്ര സംഘത്തിന്റെ സന്ദര്‍ശനം വഴി സാധ്യമാകുമെന്ന പ്രതീക്ഷയും ഇതോടെഅസ്ഥാനത്തായിരിക്കുകയാണ്. വിളക്കുടി, മേലില ,വെട്ടിക്കവല പഞ്ചായത്തുകളിലെ അതിര്‍ത്തി ഗ്രാമങ്ങളെല്ലാം ഒച്ചുകളുടെ പിടിയിലാണ്.സസ്യങ്ങളെ പൂര്‍ണമായും നശിപ്പിക്കുന്ന ഇവയ്ക്ക് റബറിന്റെ പാല്‍വരെഊറ്റിയെടുക്കാന്‍കഴി വുണ്ട്.കിണറ്റിന്‍കര, തേക്കുംമുകള്‍, കുറ്റിക്കോണം, ഇളമ്പല്‍, കുമരംപാറ, ചീയോട്,കടശ്ശേരി എന്നിഭാ ഗങ്ങളി ലേക്കും ഒച്ചുകള്‍ വ്യാപിച്ചിട്ടുണ്ട്.

കഴിഞ്ഞവര്‍ഷംകൃഷിമൃഗസംരക്ഷണവകുപ്പുകള്‍സംയുക്തമായിഒച്ച്‌നശീകരണപ്രവര്‍ത്തനങ്ങള്‍നടത്തിയിരുന്നു.
കര്‍ഷകര്‍ക്ക് ആഫ്രിക്കന്‍ ഒച്ചുകളെ നശിപ്പിക്കുന്നതിനുള്ള ജൈവമിശ്രിതത്തിന്റെനിര്‍മ്മാണം,തുരിശും പുകയിലയും ചേര്‍ന്നുള്ളകീടനിയന്ത്രണസംവിധാനംഎന്നിവയില്‍പരീശിലനവും നല്‍കി. എന്നാല്‍ ഇത്തവണ വകുപ്പുകള്‍  സംയുക്തമായി നിരവധി പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്‌തെങ്കിലും ഫലപ്രദമായില്ല.

Related posts